ഇറാന്‍ മുന്‍ പ്രസിഡന്റ് അലി അക്ബര്‍ ഹാഷ്മി റഫ്സഞ്ജാനി അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. 82വയസായിരുന്നു. ഇറാനിലെ മിതവാദികളില്‍ പ്രമുഖനായിരുന്നു റഫ്സഞ്ജാനി. 1989 മുതൽ 1997 വരെ ഇറാൻ പ്രസിഡന്റായിരുന്നു റഫ്സജാനി. ഇസ്്ലാമിക വിപ്ലവത്തിന്‍റെ നെടുതൂണെന്നാണ് അദ്ദേഹം വിശേഷിക്കപ്പെടുന്നത്.
വിപ്ലവകാലം മുതൽ ഭരണത്തിൽ നിർണായക സ്വാധീനമുള്ള സമ്പന്ന കുടുംബത്തിൽ പിറന്ന അദ്ദേഹം ഉദാരവത്കരണത്തിന്റേയും സ്വകാര്യ വത്കരണത്തിന്റേയും വക്‌താവായിരുന്നു. സാമ്പത്തിക ഉദാരവല്‍ക്കരണം, പാശ്ചാത്യരാജ്യങ്ങളുമായി നല്ല ബന്ധം, ജനപ്രതിനിധിസഭകള്‍ക്ക് കൂടുതല്‍ അധികാരം തുടങ്ങിയ വാദങ്ങള്‍ റഫ്സഞ്ചാനിയെ മിതവാദികളുടെ ഇഷ്ടക്കാരനാക്കി. പക്ഷെ പരിഷ്കരണവാദികളുമായുള്ള അടുപ്പമാണ് 2005ലെ തിരഞ്ഞെടുപ്പില്‍ അദ്ദേഹത്തെ പരാജയപ്പെടുത്തിയത്.
ഇസ്രേയലിനോടുള്ള നിലപാടിലും യാഥാസ്ഥികരെഅദ്ദേഹം വെല്ലുവിളിച്ചു. 2013ലെ പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതില്‍ നിന്ന് റഫ്സഞ്ചാനിക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു. ഇറാഖ് യുദ്ധകാലത്ത് ആണവായുധം പ്രയോഗിക്കുന്നതിനെക്കുറിച്ച് ആലോചിച്ചിരുന്നു എന്ന അദ്ദേഹത്തിന്‍റെ വെളിപ്പെടുത്തല്‍ സമീപകാലത്ത് ഏറെ ചര്‍ച്ചയായി.