വെള്ളപ്പൊക്ക ദുരന്തം ലൈവായി റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ ട്രക്ക് ഡ്രൈവര്‍ക്ക് രക്ഷകനായി ടിവി റിപ്പോര്‍ട്ടര്‍. ഹൂസ്റ്റണില്‍ ദുരന്തം വിതച്ച ചുഴലിക്കൊടുങ്കാറ്റിനെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ റോഡകളെങ്ങും പുഴകളായി മാറിയിരിക്കുകയാണ്. പ്രാദേശിക ടെലിവിഷനില്‍ ലൈവ് സംപ്രേഷണം ചെയ്യുന്നതിനിടെയാണ് റോഡിലൂടെ വരികയായിരുന്ന ഒരു ട്രക്ക് ഡ്രൈവര്‍ വെള്ളത്തില്‍ മുങ്ങുന്നത് റിപ്പോര്‍ട്ടറുടെ ശ്രദ്ധയില്‍ പെട്ടത്. പെട്ടെന്ന് അതുവഴി പോകുകയായിരുന്ന രക്ഷാ പ്രവര്‍ത്തകരുടെ വാഹനം തടഞ്ഞ് നിര്‍ത്തി അപകടം സംഭവിക്കുന്നത് അറിയിക്കുകയായിരുന്നു. ഇതോടെ ട്രക്ക് ഡ്രൈവരെ രക്ഷപെടുത്താന്‍ അടിയന്തിര സംവിധാനങ്ങളുമായി രക്ഷാ പ്രവര്‍ത്തകരെത്തി ട്രക്ക് ഡ്രൈവറെ കരയിലെത്തിച്ചു. എന്തായാലും വിഡിയോ വൈറലായതോടെ റിപ്പോര്‍ട്ടര്‍ക്ക് അഭിനന്ദനങ്ങള്‍ ലഭിച്ചുകൊണ്ടിരിക്കുകയാണ്.
ഹൂസ്റ്റണില്‍ ഹാർവി ചുഴലിക്കാറ്റിനൊപ്പമെത്തിയ കനത്തമഴയിലും മണ്ണിടിച്ചിലിലും രണ്ടുപേർ മരിച്ചിട്ടുണ്ട്. വൈദ്യുതിയും വാർത്താവിനിമയ സംവിധാനങ്ങളും തകരാറിലായിരിക്കുകയാണ്. പതിനായിരങ്ങളെ സുരക്ഷിതസ്ഥാനങ്ങളിലേക്കു മാറ്റിയിട്ടുണ്ട്. 50 വർഷത്തിനിടെ ടെക്സസ് നേരിടുന്ന വലിയ ചുഴലിക്കാറ്റാണിത്. വെള്ളപ്പൊക്ക ഭീഷണിയുള്ള ഹൂസ്റ്റണിൽ വീടുകളുടെ മുകൾ നിലയിൽ കയറി സുരക്ഷിതരായിരിക്കാൻ ജനങ്ങൾക്കു നിർദേശം നൽകി. പ്രസിഡന്റ് ഡോണൾഡ് ട്രംപ് അധികാരമേറ്റ ശേഷം രാജ്യത്തുണ്ടാകുന്ന ഏറ്റവും വലിയ പ്രകൃതിദുരന്തമാണിത്.