സിറിയയില്‍ അസദ് ഭരണകൂടത്തിനെതിരായ അമേരിക്കന്‍ വ്യോമാക്രമണത്തില്‍ ആറു പേര്‍ കൊല്ലപ്പെട്ടു. അമേരിക്ക -റഷ്യ ബന്ധത്തില്‍ വിള്ളലുകളുണ്ടാകുമെന്ന് റഷ്യ മുന്നറിയിപ്പു നല്‍കി. സാധാരണക്കാര്‍ക്കുനേരെയുണ്ടായ രാസായുധാക്രമണത്തിന് തിരിച്ചടിയായാണ് സിറിയന്‍ സേനയുടെ വ്യോമതാവളത്തില്‍ ആക്രണണം നടത്തിയതെന്നാണ് അമേരിക്കന്‍ വാദം.
മെഡിറ്ററേനിയന്‍ സമുദ്രത്തില്‍ നങ്കൂരമിട്ട യുഎസ്എസ് റോസ്സ്, യുഎസ്എസ് പോര്‍ട്ടര്‍ എന്നീ പടക്കപ്പലുകളില്‍ നിന്നാണ് സിറിയയിലെ അല്‍ ഷായറത്ത് വ്യോമതാവളത്തിലേക്ക് ടോമഹാക് മിസൈലുകള്‍ വിക്ഷേപിച്ചത്. 59 മിസൈലുകള്‍ വ്യോമസേനാതാവളത്തില്‍ പതിച്ചു. ഇവിടെനിന്നാണ് സിറിയന്‍ സേന രാസായുധങ്ങള്‍ വിക്ഷേപിച്ചതെന്നാണ് യുഎസ് അവകാശവാദം.
ആക്രണത്തില്‍ ആരു പേര്‍ കൊല്ലപ്പെട്ടെന്ന് സിറിയ അറിയിച്ചു. എന്നാല്‍ ഇവര്‍ സിവലിയന്‍മാരാണോ പട്ടാളക്കാരാണോ എന്ന് വ്യക്തമല്ല. അക്രണത്തെ അപലപിച്ച് റഷ്യയും ഇറാനും രംഗത്തെത്തി. അമേരിക്ക-റഷ്യ ബന്ധത്തില്‍ വിളളലുണ്ടാകുമെമന്ന മുന്നറിയിപ്പും നല്‍കി. എന്നാല്‍ ആക്രമണത്തെക്കുറിച്ച് റഷ്യയെ മുന്‍കൂട്ടി അറിയിച്ചു എന്നാണ് അമേരിക്കന്‍ വാദം. അമേരിക്കയെ പിന്തുണച്ച് നാറ്റോ സെക്രട്ടറിയും ബ്രിട്ടനും രംഗത്തെത്തി.
ചൊവ്വാഴ്ച സരിന്‍ ഉള്‍പ്പെടെയുള്ള വിഷ·വാതകങ്ങള്‍ ഉപയോഗിച്ചു സിറിയന്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ ഇരുപത്തഞ്ച് കുട്ടികളുള്‍പ്പെടെ നൂറിലേറെപ്പേര്‍ ദാരുണമായി കൊല്ലപ്പെട്ടിരുന്നു. ഇതിനുപിന്നാലെയാണ് അമേരിക്കന്‍ സൈനിക നടപടി. ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ്ങുമായി ഫ്ലോറിഡയില്‍ കൂടിക്കാഴ്ച നടത്തിയതിനുപിന്നാലെ സിറിയയില്‍ വ്യോമാക്രമണം നടത്തിയ ട്രംപിന്റെ നടപടി ഉത്തരകൊറിയയ്ക്കുകൂടിയുള്ള മുന്നറിയിപ്പാണ്.