മാഞ്ചസ്റ്റർ യുണൈറ്റഡിനായി ഏറ്റവുമധികം ഗോൾ നേടുന്ന താരമായി വെയ്ൻ റൂണി. ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ സ്റ്റോക്ക് സിറ്റിക്ക് എതിരെയായിരുന്നു റൂണിയുടെ ചരിത്രനേട്ടം. മത്സരം അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ശേഷിക്കേ റൂണി നേടിയ ഗോൾ യുണൈറ്റഡിന് സമ്മാനിച്ചത് വിജയത്തോളം വിലമതിക്കുന്ന സമനില. മറ്റൊരു മത്സരത്തിൽ ലിവർപൂളിനെ സ്വാൻസി സിറ്റി തോൽപ്പിച്ചു.
തോൽവി ഉറപ്പിച്ച് യുണൈറ്റഡ് ആരാധകർ സ്റ്റേഡിയം വിടാൻ ഒരുങ്ങിയപ്പോഴാണ് വെയ്ൻ റൂണിയുടെ ഫ്രീകിക്ക് സ്റ്റോക്ക് പ്രതിരോധ നിരക്ക് മുകളിലൂടെ പറന്നിറങ്ങിയത്. ഇതിഹാസ താരം സർ ബോബി ചാൾട്ടന്റെ 249 ഗോളുകളുടെ റെക്കോർഡ് റൂണി പഴംകഥയാക്കി. അതും ബോബി ചാൾട്ടനെ സാക്ഷിയാക്കി. തുടര്‍ച്ചയായ മൂന്നാം വിജയമെന്ന സ്റ്റോക് സിറ്റിയുടെ സ്വപ്നമാണ് റൂണിയുടെ ചരിത്ര ഗോളിനു മുന്നില്‍ തകര്‍ന്നത്. യുവാൻ മാട്ടയുടെ സെൽഫ് ഗോളാണ് ആദ്യ പകുതിയിൽ സ്റ്റോക്ക് സിറ്റിക്ക് ലീഡ് സമ്മാനിച്ചത്. മറ്റൊരു മത്സരത്തിൽ ലിവർപൂനെ സ്വാൻസീ സിറ്റി രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് അട്ടിമറിച്ചു.
ഫെർണാണ്ടോ ലോറേന്റോയുടെ ഇരട്ടഗോളുകളാണ് സ്വാൻസിക്ക് വിജയം സമ്മാനിച്ചത്. ജയത്തോടെ സ്വാൻസീ തരംതാഴ്ത്തൽ മേഖലയിൽ നിന്ന് പുറത്തുകടന്നു. മാഞ്ചസ്റ്റര്‍ സിറ്റി ടോട്‌നം മല്‍സരം സമനിലയില്‍ അവസാനിച്ചു. മാന്‍സിറ്റിക്ക് വേണ്ടി ലെറോയ് സാനെ 49ാം മിനിറ്റിലും മിഡ്ഫീല്‍ഡര്‍ കെവിന്‍ ഡിബ്രയോണ്‍ 54ാം മിനിറ്റിലും ഗോളടിച്ചു. ഡെലെ അലിയും സോണ്‍ ഹിങുംമാണ് ടോട്നത്തിനുവേണ്ടി വലചലിപ്പിച്ചത്.