കോണ്‍ഫെഡറേഷന്‍സ് കപ്പ് ഫുട്ബോളില്‍ യൂറോപ്യന്‍ ചാംപ്യന്‍മാരായ പോര്‍ച്ചുഗലിന് ആദ്യജയം. റഷ്യയെ ഒരുഗോളിന് തോല്‍പിച്ചു. രണ്ടാം മല്‍സരത്തില്‍ ന്യൂസിലാന്‍ഡിനെ മെക്സിക്കോ തകര്‍ത്തു. ആതിഥേയരായ റഷ്യയെ ഏകപക്ഷീയമായ ഒരു ഗോളിനാണ് പോര്‍ച്ചുഗല്‍ കീഴടക്കിയത്. എട്ടാം മിനിറ്റില്‍ ക്രിസ്റ്റ്യാനൊ റൊണാള്‍ഡോ ഹെഡറിലൂടെ ഗോള്‍ നേടി. ഗ്രൂപ്പ് എയില്‍ ഒരു ജയവും ഒരു സമനിലയുമടക്കം പോര്‍ച്ചുഗലിന് ഇതോടെ നാലു പോയിന്റായി. പോര്ച്ചുഗല് ശനിയാല്ച ന്യൂസിലന്ഡന്ഡിനെ നേരിടും. രണ്ടാ മൽസരത്തിൽ മെക്സിക്കോ ന്യൂസിലൻഡിനെ രണ്ടേ ഒന്നിന് പരാജയപ്പെടുത്തി.
നാൽപത്തിരണ്ടാം മിനിറ്റിൽ ന്യൂസിലന്റാണ് ആദ്യം ഞെട്ടിച്ചത്. സി വുഡിന്റെ പന്ത് വലകുലുക്കി. അൻപതിനാലാം മിനിറ്റിൽ മെക്സിക്കോയുടെ ജിമെനെസ് തിരിച്ചടിച്ചു. 72ാം മിനുറ്റില് പെരള്റ്റ മെക്സിക്കോയുടെ രണ്ടാംഗോളും നേടി. ആദ്യ കളിയിൽ പോർച്ചുഗലും മെക്സിക്കോയും തമ്മിൽ 2-2 സമനിലയിൽ പിരിഞ്ഞിരുന്നു. ഇന്നത്തെ ആദ്യ മല്സരത്തിൽ കാമറൂന് ഓസ്ട്രേലിയയെ നേരിടും. രണ്ടാം മൽസരത്തിൽ ലോക ചാംപ്യൻമാരായ ജർമനിയും കോപ്പ അമേരിക്ക ചാംപ്യൻമാരായ ചിലെയും ഏറ്റുമുട്ടും.