വിൽപന നികുതി അടയ്ക്കുന്നതിൽ വീഴ്ച വരുത്തിയ സിവിൽ സപ്ലൈസ് വകുപ്പിനെതിരെ റവന്യൂ റിക്കവറി നടപടി ആരംഭിച്ചു. വയനാട് മാനന്തവാടിയിലെ ഓഫിസിലാണ് ജപ്തി നടപടികൾ തുടങ്ങിയത്.
2009-2013 കാലയളവിൽ ഒന്നരക്കോടി രൂപയാണ് സിവിൽ സപ്ലൈസ് വകുപ്പ് കുടിശിക വരുത്തിയത്. ഇത് ഈടാക്കുന്നതിന്റെ ഭാഗമായാണ് വിൽപന നികുതി വിഭാഗം ജപ്തി നടപടികൾ തുങ്ങിയത്.
എന്നാൽ സാങ്കേതിക പിഴവുമൂലമാണ് നികുതി അടയ്ക്കാൻ വൈകിയെതെന്നാണ് സിവിൽ സപ്ലൈസ് വകുപ്പിന്റെ വിശദീകരണം. പണം അടച്ചില്ലെങ്കിൽ മാവേലി യൂണിറ്റ് പ്രവർത്തിക്കുന്ന വാഹനമടക്കം ജപ്തി ചെയ്യും.