നെഹ്റൂ കോളജിലെ മുറിയിൽ നിന്ന് രക്തക്കറ കണ്ടെത്തിയതോടെ ജിഷ്ണുവിന്റെ മരണം കൊലപാതകമാണെന്ന് ആവർത്തിച്ച് കുടുംബം. കേസ് തെളിയും വരെ പി. കൃഷ്ണദാസ് കോളജിൽ കയറുന്നത് തടയണമെന്നും ആവശ്യപ്പെട്ട് അമ്മ പരാതി നൽകി. അതെ സമയം പാമ്പാടിയിലെയും ലക്കിടിയിലെയും കൊളജുകൾ ഇന്ന് തുറക്കും.
പാമ്പാടി നെഹ്റു കോളജിലെ പി.ആർ.ഒ യുടെ മുറി ,ജിഷ്ണുവിനെ മരിച്ച നിലയിൽ കണ്ട ഹോസ്റ്റലിലെ ശുചി മുറി എന്നിവിടങ്ങളിൽ നിന്നാണ് ഇന്നലെ പൊലിസ് പരിശോധനയിൽ രക്തക്കറ കണ്ടെടുത്തത്. ജിഷ്ണുവിനെ മർദിച്ച് കൊന്നതിന്റെ തെളിവാണ് ഇതെന്നാണ് കുടുംബം വിശ്വസിക്കുന്നത്. കൂടുതൽ പരിശോധിച്ചാൽ കൊലപാതകത്തിന്റെ കൂടുതൽ തെളിവുകൾ ലഭിക്കുമെന്നും ജിഷ്ണുവിന്റെ അമ്മ മഹിജ അന്വേഷണ ഉദ്യോഗസ്ഥയായ ഇരിങ്ങാലക്കുട എ.എസ്.പി കിരൺ നാരായണന് നൽകിയ പരാതിയിൽ പറയുന്നു. അന്വെഷണം പൂർത്തിയാകും വരെ കെസിലെ ഒന്നാം പ്രതിയായ നെഹ്റൂ ഗ്രൂപ്പ് ചെയർമാൻ പി.കൃഷ്ണദാസിനെ കൊളജിലും ഹോസ്റ്റലിലും കയറുന്നത് വിലക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടുന്നുണ്ട്.
കൃഷ്ണദാസ് തെളിവ് നശിപ്പിക്കുമെന്നും ആരോപിക്കുന്നു. മാത്രമല്ല കൃഷ്ണദാസ് കോളജിലെത്തിയാൽ കേസിലെ സാക്ഷികളായ വിദ്യാർഥികൾ ഭയം മൂലം അന്വേഷണത്തോട് സഹകരിക്കില്ലെന്ന ആശങ്കയും അമ്മ പങ്കു വയ്ക്കുന്നു. പ്രതികളായവരെ കോളജിൽ കയറ്റില്ലെന്ന് കഴിഞ്ഞ ദിവസം ചേർന്ന ഒത്തുതീർപ്പ് യോഗത്തിൽ തീരുമാനിച്ചെങ്കിലും കൃഷ്ണദാസിന്റെ അറസ്റ്റ് ഹൈക്കോടതി അഞ്ച് ദിവസത്തേക്ക് തടഞ്ഞതിനാൽ കോളെജിലെത്തുമെന്നാണ് കുടുംബം സംശയിക്കുന്നത്. അതേ സമയം ജിഷ്ണുവിന്റെ മരണത്തിന് ശേഷം ആദ്യമായി പാമ്പാടി നെഹ്റൂ കൊളജിലും ലക്കിടി ജവഹർലാൽ കോളജിലും ഇന്ന് ക്ലാസ് തുടങ്ങും. കലക്ടർമാർ നടത്തിയ ചർച്ചയിൽ വിദ്യാരഥികളുടെ ആവശ്യങ്ങൾ മാനേജ്മെന്റ് അംഗീകരിച്ചതോടെയാണ് സമരം അവസാനിപ്പിച്ചത്.