കേരളത്തിന്റെ സമുദ്രതീരത്ത് മത്തിയുടെയും അയലയുടെയും ലഭ്യതകുറയുന്നുവെന്ന് കേന്ദ്രസമുദ്ര മത്സ്യഗവേഷണ കേന്ദ്രം. മത്തിയുടെയും അയലയുടെയും ലഭ്യത 33 ശതമാനം കുറഞ്ഞുവെന്നാണ് റിപ്പോർട്ട്. കാലാവസ്ഥാ വ്യതിയാനവും വൻതോതിൽ ചെറുമീനുകളെ പിടിച്ചതും കാരണമായെന്നാണ് വിലയിരുത്തൽ.
കഴിഞ്ഞ 9 വർഷത്തിനിടെ കേരളത്തിൽ മത്തിയുടെ ലഭ്യത ആദ്യമായാണ് ഇത്രയും കുറയുന്നത്. മുൻവർഷത്തേക്കൾ 32.8 ശതമാനമാണ് കുറവ്. 2012 വരെ 3.9 ലക്ഷം ടൺ മത്തി കേരള തീരത്തു നിന്ന് ലഭിച്ചിരുന്നു. അന്ന് കേരളമായിരുന്നു മത്സ്യലഭ്യതയിൽ മുന്നിലായിരുന്നത്. ഇക്കുറി നാലാമതാണ് കേരളത്തിൻരെ സ്ഥാനം. അയലയുടെ ലഭ്യതയിലും 33 ശതമാനം കുറവുണ്ടായി. കാലാവസ്ഥാ വ്യതിയാനവും അമിത മത്സ്യ ബന്ധനവും വൻതോതിൽ ചെറുമീനുകളെ പിടിച്ചതുമാണു മത്സ്യലഭ്യത കുറയാൻ കാരണമെന്ന് വിലയിരുത്തുന്നു.
എന്നാൽ തിരിയാൻ മീൻ കൂടുതൽ ലഭിച്ചതിനാൽ കഴിഞ്ഞ വർഷത്തേക്കാൾ 8 ശതമാനം മത്സ്യവർധന കേരളത്തിലുണ്ടായി. കഴിഞ്ഞ വർഷം പുതുതായി കണ്ടെത്തിയ പുള്ളി അയല മത്സ്യം ലഭിച്ചത് കേരള തീരത്തു നിന്നുമാത്രമാണ്. ആയിരം ടൺ പുള്ളി അയലയാണ് കേരള തീരത്തു നിന്നു ലഭിച്ചത്.