ജിഷ്ണുക്കേസിൽ നീതി ലഭിച്ചില്ലെങ്കില്‍ സര്‍ക്കാര്‍ ധനസഹായം തിരിച്ചുനല്‍കുമെന്ന് അച്ഛന്‍ അശോകന്‍. കേസിെല നാലാംപ്രതി പ്രവീണ്‍ നാട്ടില്‍ കറങ്ങി നടന്നിട്ടും പൊലീസ് പിടിക്കുന്നില്ലെന്ന് അമ്മാവൻ ആരോപിച്ചു. ജിഷ്ണുവിന്‍റെ കുടുംബത്തിന്റ നിരാഹാരം അഞ്ചാം ദിവസവും തുടരുകയാണ്.
വിശ്വസിക്കുന്ന പാര്‍ട്ടി വിഷമിപ്പിക്കുന്നതിൽ വേദനയുണ്ട്.മകന്‍റെ നഷ്ടത്തിന് പകരമാവില്ല ഒരു ധനസഹായവും.വേണമെങ്കില്‍ പത്തിന് പകരം ഇരുപത് ലക്ഷം രൂപ സര്‍ക്കാരിന് തിരിച്ചുനല്‍കാമെന്നും ജിഷ്ണുവിന്റ അച്ഛൻ അശോകന്‍ തിരുവനന്തപുരത്ത് പറഞ്ഞു
പ്രതികള്‍ ഒളിവിലാണെന്ന പൊലീസ് ഭാഷ്യം പൊള്ളയാണെന്ന് തെളിയിക്കുന്നതായിരുന്നു അമ്മാന്‍റെ െവളിപ്പെടുത്തല്‍. കേസിലെ നാലാം പ്രതി പ്രവീൺ കഴിഞ്ഞ ദിവസം നാട്ടിലെ സഹകരണ ബാങ്കിലെത്തിയിരുന്നു.ഒരു ലക്ഷം രൂപ പിന്‍വലിക്കാനായി ഒരു മണിക്കൂറോളം ചെലവഴിച്ചെന്നും ശ്രീജിത് മനോരമ ന്യൂസിനോട് പറഞ്ഞു
ഇന്നലെ ഐ.സി.യുവിലേക്ക് മാറ്റിയ മഹിജ അവിടെയും നിരാഹാരം തുടരുകയാണ്.സി.പി.െഎ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും മുൻ കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരനും മഹിജയെ സന്ദർശിച്ചു. വളയത്തെ വീട്ടിൽ നിരാഹാരം തുടരുന്ന ജിഷ്ണുവിന്റ സഹോദരി അവിഷ്ണയെ ഉടന്‍ ആശുപത്രിയിലേക്ക് മാറ്റണമെന്ന നിലപാടിലാണ് മെഡിക്കല്‍ സംഘം. അവിഷ്ണയ്ക്ക് പിന്തുണയുമായി വാണിമേല്‍ ക്രസന്‍റ് ഹൈസ്കൂളിലെ സഹപാഠികളും വീട്ടിലെത്തി. നാളെമുതല്‍ ഇവരും കൂട്ടുകാരിക്കൊപ്പം നിരാഹാരമിരിക്കും