മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഡ്രിപ്പ് എടുക്കുന്നതത് നിര്‍ത്തി പ്രതിഷേധം കടുപ്പിച്ച് ജിഷ്ണുവിന്റെ അമ്മ. എന്നാല്‍ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് മഹിജയ്ക്ക് നിര്‍ബന്ധിച്ച് വീണ്ടും ഡ്രിപ്പ് നല്‍കി ഐസിയുവിലേക്ക് മാറ്റി. മൂന്നാം ദിവസവും നിരാഹാരം തുടരുന്ന ജിഷ്ണുവിന്റെ സഹോദരി അവിഷ്ണയുടെ ആരോഗ്യനിലയും മോശമായി. ആശുപത്രിയിലേക്ക് മാറ്റാന്‍ പൊലീസ് ശ്രമം നടത്തിയെങ്കിലും അവിഷ്ണ വഴങ്ങിയില്ല.
മെഡിക്കൽ കോളജിൽ നിന്ന് ജ്യൂസ് അടക്കമുള്ള പാനീയങ്ങൾ മഹിജ കഴിക്കുന്നു എന്നു പറഞ്ഞ് ആശുപത്രി അധികൃതർ പത്രകുറിപ്പ് പുറത്തിറക്കിയിരുന്നു. ഇത്തരം വാർത്തകൾ സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്നു എന്ന് ചൂണ്ടികാട്ടിയാണ് ഡ്രിപ്പ് അടക്കം വേണ്ടെന്ന കടുത്ത നിലപാടിലേക്ക് മഹിജ എത്തിയത്. ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് ഡോക്ടർമാർ നിർബന്ധിച്ച് ഡ്രിപ്പ് നൽകുകയായിരുന്നു
വടകര റൂറൽ എസ്.പി ,എം.കെ.പുഷ്കരന്റെ നേതൃത്വത്തിൽ അവിഷ്ണയെ ആശുപത്രിയിലേക്ക് മാറ്റാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. കുറ്റവാളികളെ അറസ്റ്റുചെയ്താലെ സമരം അവസാനിപ്പിക്കൂകയുള്ളു എന്ന നിലപാടിലാണ് അവിഷ്ണ ഒരു വശത്ത് സമരം ശ്കതമാക്കുമ്പോഴും മറുവശത്ത് എങ്ങനെ സമരം വസാനിപ്പിക്കുമെന്നറിയാതെ കുഴങ്ങുകയാണ് സർക്കാർ.