നീതി തേടി സമരത്തിനെത്തിയ ജിഷ്ണുവിന്‍റെ അമ്മ മഹിജയ്ക്കെതിരെ ഉണ്ടായ പൊലീസ് നടപടിയെ ന്യായീകരിച്ച് മാധ്യമങ്ങളില്‍ സര്‍ക്കാരിന്‍റെ പരസ്യം. മഹിജയ്ക്ക് നേരെ അതിക്രമമുണ്ടായിട്ടില്ലെന്നും പ്രശ്നങ്ങളുണ്ടാക്കിയത് പുറത്തുനിന്നുള്ളവരാണന്നുമാണ് വീശദീകരണം. പൊലീസ് നടപടിയെ വിമർശിച്ച സി.പി.െഎയെ സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് വിമർശിച്ചു
ജിഷ്ണുവിന്റെ കുടുംബത്തിന്റ നിരാഹാരസമരം സര്‍ക്കാരിനെതിരെ ജനവികാരം തിരിച്ചുവിട്ട സാഹചര്യത്തിലാണ് പൊതുസമ്പര്‍ക്കവകുപ്പ് സര്‍ക്കാര്‍ നിലപാട് വിശദീകരിച്ച് പത്രപ്പരസ്യം നല്‍കിയത്. മഹിജയെ പൊലീസ് ഉപദ്രവിച്ചിട്ടില്ല.പ്രശ്നമുണ്ടാക്കിയത് പുറത്തുനിന്നുള്ളവരാണ്. ജിഷ്ണുകേസില്‍ സാധ്യമായ എല്ലാ നടപടികളും സ്വീകരിച്ചു.സമരങ്ങളും അക്രമങ്ങളും സര്‍ക്കാരിനെതിരായ ഗൂഢനീക്കത്തിന്റെ ഫലമാണ്.എന്നിങ്ങനെയാണ് പരസ്യത്തിലെ ന്യായീകരണങ്ങൾ.എന്നാലിതിനെ മഹിജ തള്ളിക്കളഞ്ഞു.
ജിഷ്ണുകേസിലെ പ്രതികളെ എത്രയും വേഗം പിടികൂടി മുഖം രക്ഷിക്കാനാണ് സർക്കാരിന്റ ശ്രമം ശ്രമം.അയൽ സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുന്ന ക്രൈബ്രാംഞ്ച് സംഘത്തിന് പുറമെ തൃശൂരിൽ നിന്നുള്ള മറ്റ് മൂന്ന് സംഘങ്ങളുമുണ്ട്.പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിയ്ക്കും മുമ്പ് പിടികൂടണം.എന്നാൽ മഹിജയെ പൊലീസ് ആസ്ഥാനത്ത് വലിച്ചിഴച്ച പൊലീസുകാർക്കെതിരെ തൽക്കാലം നടപടി വേണ്ടെന്ന നിലപാടിലാണ് ആഭ്യന്തരവകുപ്പ്.ഡൽഹിയിൽ നിന്ന് ഡിജിപി മടങ്ങിയെത്തിയശേഷമേ ഇത് അന്വേഷിക്കുന്ന െഎജി മനോജ് എബ്രഹാം റിപ്പോർട്ട് നൽകു.ഇതിനിടെ പൊലീസ് നടപടിയ്ക്കെതിരെ പ്രതികരിച്ച സി.പി.െഎയെ സി.പി.എം. പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് വിമർശിച്ചു.ജിഷ്ണു കേസിൽ സർക്കാർ ഉചിതമായി നടപടിയെടുത്തെന്നും കാരാട്ട് കോഴിക്കോട്ട് പറഞ്ഞു.