സുരക്ഷാ സേനകൾക്കു നേരെ തുടർച്ചയായി ആക്രമണങ്ങൾ നടത്തുന്ന മാവോയിസ്റ്റുകളെ നേരിടാൻ വിവിധ പദ്ധതികളാണ് ആലോചിക്കുന്നത്. ഭീകകരെ നേരിടുന്നതിനേക്കാൾ ബുദ്ധിമുട്ടേറിയ ദൗത്യമാണ് മാവോയിസ്റ്റുകളെ നേരിടൽ. നഗരത്തിൽ നിന്ന് ഏറെ അകലയായി കൊടുംകാട്ടിൽ തമ്പടിച്ചിരിക്കുന്ന മാവോയിസ്റ്റുകളെ കണ്ടെത്തി ആക്രമിക്കാൻ സർജിക്കൽ സ്ട്രൈക്ക് സംഘങ്ങൾക്ക് പോലും സാധിക്കില്ലെന്നാണ് വിലയിരുത്തൽ.
കൊടും കാട്ടിലെ മാവോയിസ്റ്റ് കേന്ദ്രങ്ങൾ കൃത്യമായി കണ്ടെത്താനുള്ള സാങ്കേതിക സംവിധാനങ്ങളുടെ കുറവ് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. പ്രാദേശിക തലത്തിലുള്ള രഹസ്യന്വേഷണ റിപ്പോർട്ടുകളും കൃത്യസമയത്ത് ലഭിക്കുന്നില്ല. മാവോയിസ്റ്റുകൾക്കു നേരെ ടാർഗറ്റ് ആക്രമണം നടക്കില്ല. ഓരോ രണ്ടു മണിക്കൂറിലും താവങ്ങൾ മാറുന്നവരാണ് മാവോയിസ്റ്റുകൾ. ഇതിനാൽ തന്നെ നേരത്തെ സ്ഥലം കണ്ടെക്കി ആസൂത്രണം ചെയ്തു ആക്രമണം നടക്കില്ല.
അതേസമയം, മാവോയിസ്റ്റ് ക്യാംപുകൾ കണ്ടെത്താൻ ഡിആർഡിഒ വികസിപ്പിച്ചെടുത്ത ഡ്രോണുകൾക്ക് സാധിച്ചേക്കും. എന്നാൽ കൊടുംകാട്ടില്‍ എവിടെയെല്ലാം മാവോയിസ്റ്റുകളെ തിരയും. കേവലം മണിക്കൂറുകളോളം പറക്കുന്ന ഡ്രോണുകൾ എത്ര സമയം കൊടും കാടിനു മുകളിൽ നിരീക്ഷണം നടത്തുമെന്നതും വലിയ വെല്ലുവിളിയാണ്. ഏറ്റവും പ്രധാനപ്പെട്ട നിരീക്ഷണ ഡ്രോൺ 30 മിനിറ്റാണ് പറക്കുക. ഇതിലും വലിയ ഡ്രോണുകൾ ലഭിച്ചാൽ മാവോയിസ്റ്റ് നിരീക്ഷണം സാധ്യമാകുമെന്നാണ് വ്യോമസേനാ വക്താവ് പറഞ്ഞത്. വ്യോമസേന കേന്ദ്രത്തിൽ ലഭിക്കുന്ന ഡ്രോൺ നിരീക്ഷണ റിപ്പോർട്ടുകൾ സിആർപിഎഫ് ക്യാംപിലേക്ക് കൈമാറാനാണ് പദ്ധതി.
ചാരക്കണ്ണായ ‘നേത്ര’യ്ക്ക് മാവോയിസ്റ്റ് താവളം കണ്ടെത്താൻ കഴിയും
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആകാശ നിരീക്ഷണ ഡ്രോൺ നേത്രയ്ക്ക് മാവോയിസ്റ്റ് താവളം കണ്ടെത്താൻ സാധിക്കുമെന്നാണ് കരുതുന്നത്. കിലോമീറ്ററുകളോളം ദൂരത്തിൽ ആകാശ നിരീക്ഷണം നടത്താൻ ശേഷിയുള്ളതാണ് നേത്ര. ഇതിനായി അത്യാധുനിക സംവിധാനങ്ങളാണ് സജ്ജീകരിച്ചിരിക്കുന്നത്.