E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:35 AM IST

Facebook
Twitter
Google Plus
Youtube

മാവോയിസ്റ്റ് നേതാവ് സിനോജ് മരിച്ചത് സ്ഫോടനത്തില്‍ അല്ലെന്ന് പാര്‍ട്ടി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

മാവോയിസ്റ്റ് സംഘാംഗമായിരുന്ന തൃശൂര്‍ വാടാനപ്പള്ളിക്കാരന്‍ സിനോജ് മരിച്ചത് ബോംബ് സ്ഫോടനത്തില്‍ അല്ലെന്ന് സി.പി.ഐ. മാവോയിസ്റ്റ് പാര്‍ട്ടിയുടെ രഹസ്യ റിപ്പോര്‍ട്ട്. സ്വയം നിറയൊഴിച്ച് ജീവനൊടുക്കിയെന്നാണ് പാര്‍ട്ടി രേഖകളില്‍ പറയുന്നത്. മരണത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്ന് സിനോജിന്റെ സഹോദരന്‍ കണ്ണന്‍ മനോരമ ന്യൂസിനോട് പറഞ്ഞു.  

നിലമ്പൂരില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവ് കുപ്പു ദേവരാജ് സി.പി.ഐ. മാവോയിസ്റ്റ് സെന്‍ട്രല്‍ കമ്മിറ്റിക്കയച്ച രഹസ്യ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സിനോജിന്റെ മരണം സ്വയം നിറയൊഴിച്ചെന്ന വാദം. മാവോയിസ്റ്റ് സംഘാംഗമായ സിനോജ് അറിയപ്പെടുന്നത് സുനില്‍ എന്ന പേരിലാണ്. ഈ റിപ്പോര്‍ട്ട് പ്രകാരം സിനോജിന്റെ മരണം ആത്മഹത്യയാണ്. തോക്കെടുത്ത് തലയില്‍ വെടിവച്ച് ജീവനൊടുക്കി. 

ബോംബ് സ്ഫോടനത്തില്‍ കൊല്ലപ്പെട്ട രക്തസാക്ഷിയാണ് സിനോജെന്ന് പരസ്യമായി പറഞ്ഞ വാദം തെറ്റാണെന്ന് ഇതോടെ വ്യക്തമായി. മനുഷ്യാവകാശം പ്രസംഗിക്കുന്ന നേതാക്കള്‍ മൃതദേഹം പോലും കാണിക്കാതെ മറവു ചെയ്തത് ദുരൂഹമാണെന്ന് സിനോജിന്റെ കുടുംബം ആരോപിച്ചു.  മൃതദേഹം കാട്ടില്‍തന്നെ മറവു ചെയ്യുന്നതിന്റെ ദൃശ്യങ്ങളും ഇതിനോടകം പുറത്തുവന്നിരുന്നു. ഈ ദൃശ്യങ്ങളില്‍ കേള്‍ക്കുന്ന മുദ്രാവാക്യം വിളി ആരുടേതാണെന്ന് അന്വേഷിക്കണം. 

മരണ വിവരം പുറത്തു വന്ന ശേഷം സിനോജിന്റെ കുടുംബത്തിന് രഹസ്യമായി ഒരു കത്ത് കിട്ടിയിരുന്നു. പൊക്കാളി കൃഷിയ്ക്കു ലഭിച്ച ഫണ്ടിലെ ക്രമക്കേടിന്റെ പേരില്‍ രൂപേഷും സിനോജും തമ്മില്‍ തെറ്റിയെന്നായിരുന്നു വിവരം. സിനോജിനെ ആരെങ്കിലും കൊലപ്പെടുത്തിയതാണോയെന്നും കുടുംബം സംശയിക്കുന്നുണ്ട്. ഇനി, രക്തസാക്ഷിത്വത്തിന്റെ പേരുപറഞ്ഞ് സി.പി.ഐ. മാവോയിസ്റ്റ് പാര്‍ട്ടിക്കാര്‍ ആരും വീട്ടില്‍ വരേണ്ടെന്നാണ് കുടുംബാംഗങ്ങളുടെ നിലപാട്.

സിനോജ് മരിച്ചത് എങ്ങനെ?? ഈ ചോദ്യത്തിന് രണ്ടു വ്യത്യസ്ത ഉത്തരങ്ങള്‍ പുറത്തു വന്നതാണ് ഇപ്പോഴത്തെ ആശയക്കുഴപ്പത്തിന് കാരണം. കുടുംബം ഉന്നയിക്കുന്ന സംശയങ്ങള്‍ക്കു മറുപടി കിട്ടേണ്ടത് ന്യായമായ കാര്യം.