പെൺകുട്ടികൾ ഈ സമൂഹത്തിൽ സുരക്ഷിതരായി വളരേണ്ടതിനെക്കുറിച്ച് ഒരു അച്ഛന്റെ കരുതലോടെ പലപ്പോഴും അമിതാബ് ബച്ചൻ സംസാരിക്കാറുണ്ട്. സമൂഹത്തിൽ എങ്ങനെ പെരുമാറണമെന്നും സ്വന്തം വ്യക്തിത്വം എങ്ങനെ കാത്തുസൂക്ഷിക്കണം എന്നതിനെക്കുറിച്ചുമെല്ലാം അദ്ദേഹം കൊച്ചുമക്കൾക്ക് കത്തുകൾ എഴുതാറുമുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയപ്പോൾ പ്രിയങ്ക ചോപ്ര ധരിച്ച വസ്ത്രത്തെക്കുറിച്ച് നിരവധി വിമർശനങ്ങളുയർന്ന സാഹചര്യത്തിലാണ് മാധ്യമപ്രവർത്തകർ ഇക്കാര്യത്തിൽ ബിഗ്ബിയുടെ അഭിപ്രായം തേടിയത്.
ബെർലിനിൽ വെച്ച് താൻ പ്രധാനമന്ത്രിയെ സന്ദർശിച്ചതിന്റെ ചിത്രം പ്രിയങ്ക ആരാധകർക്കായി പങ്കുവെച്ചു. എന്നാൽ ആളുകൾ പ്രാധാന്യം നൽകിയത് പ്രിയങ്കയുടെ വസ്ത്രധാരണത്തിനാണ്. പ്രധാന മന്ത്രിക്കു മുന്നിലിരിക്കുമ്പോൾ അൽപം കൂടി മാന്യമായ വസ്ത്രം ധരിച്ചുകൂടെ എന്ന ആക്ഷേപമാണ് പ്രിയങ്കക്ക് നേരിടേണ്ടി വന്നത്. കാലുകൾ പുറത്തുകാണുംവിധമുള്ള വസ്ത്രമാണ് പ്രിയങ്ക ധരിച്ചത്. അതും പോരാഞ്ഞ് പ്രധാനമന്ത്രിക്കു മുന്നിൽ കാലിന്മേൽ കാൽ കയറ്റിവെച്ചാണ് പ്രിയങ്ക ഇരുന്നതെന്നും ആ പെരുമാറ്റം ഒട്ടും മാന്യമല്ലെന്നും ചിലർ അഭിപ്രായപ്പെട്ടു.
എന്നാൽ സമൂഹമാധ്യമങ്ങളിലെ വിമർശനങ്ങൾക്ക് മറ്റൊരു ചിത്രം കൊണ്ടാണ് പ്രിയങ്ക മറുപടിപറഞ്ഞത്. അമ്മയോടൊപ്പം നിൽക്കുന്ന ഒരു ചിത്രമാണ് അവർ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. കാലുകൾ പുറത്തു കാണുന്നവിധമുള്ള വസ്ത്രങ്ങളാണ് ഇരുവരും ധരിച്ചിരുന്നത്. '' ഞാൻ പ്രധാനമന്ത്രിയുമല്ല പ്രിയങ്കയുമല്ല. പിന്നെ ഞാനെങ്ങനെ ഈ ചോദ്യത്തിന് മറുപടി നൽകും?'' എന്നായിരുന്നു ബിഗ്ബിയുടെ മറുപടി.