കുറിക്കുകൊള്ളുന്ന ശബ്ദഗാംഭീര്യവും സംഭാഷണവും പോലെതന്നെയാണ് അമിതാഭ് ബച്ചൻ അഭിനയിച്ച പാട്ട് രംഗങ്ങളും. പാട്ടിനോടും നൃത്തത്തോടുമുള്ള അമിതാഭിന്‍റെ അഭിനിവേശം വ്യക്തമാക്കുന്നതാണ് അവ ഒരോന്നും. മുകേഷ് , കിശോർകുമാർ യേശുദാസ് തുടങ്ങി ശങ്കര്‍ മഹാദേവന്‍ വരെ ഗായകരുടെ നീണ്ടനിര ബച്ചന്‍റെ ശാരീരമായി. ഡോൺ എന്ന ചിത്രത്തിലെ ഈ ഗാനം ഒരുതരത്തിൽ വരാപോകുന്ന കാലത്തിന്റെ ഭവിഷ്യവാണിയായി.
എന്നാൽ കോപിഷ്ഠനായ യുവാവ് എന്ന പ്രതിച്ഛായക്കപ്പുറം കാൽപനികഭാവവും പകർന്നു അമിതാഭ്. അമിതാഭിനെയും ജയഭാദുരിയും ഒരുമിച്ച് ഓർമയിലെത്തിക്കുന്നു അഭിമാനിലെ ഗാനം. ഏതുരസം പകർന്നാലും അതൊക്കെ ജനം ഏറ്റുപാടി. ലോകസിനിമയിലെ തന്നെ സൂപ്പര്‍ ഹിറ്റായ ഷോലെയിലെ ഗാനം ചരിത്രത്തിലിടം നേടി. ഗാനഗന്ധര്‍വന്‍ യേശുദാസും അമിതാഭിന്‍റെ സ്വരമായിട്ടുണ്ട്
ഷഹന്‍ഷാ , ഖുദാ ഗവാ എന്നീ വമ്പന്‍ സിനിമകളിലും ബച്ചന്‍റെ ഗാനങ്ങള്‍ അവിഭാജ്യ ഘടകമായിരുന്നു. ചെറിയൊരു ഇടവേളയ്ക്കുശേഷം ഹം എന്ന ചിത്രത്തിലെ തകര്‍പ്പന്‍ ഗാനം ബച്ചന്‍ സുധേഷ് ഭോംസ്ളെ യുടെ ശബ്ദത്തിലാണ് പാടി ആടിയത്. ബച്ചന്‍ കയ്യൊന്നനക്കിയാല്‍ മതി അത് ജനത്തെ ഹരം കൊള്ളിച്ചു. അങ്ങനെ എത്ര പതിറ്റാണ്ടുകള്‍. പുതുതമുറയിലെ ശങ്കര്‍മഹാദേവന്‍ വരെ ബച്ചന് ഗാനമൊരുക്കി.
കാലംകഴിന്തോറും വീര്യം കൂടുന്ന വീഞ്ഞ് പോലെ കുസൃതികൾ കാട്ടി നീണ്ടുമെലിഞ്ഞ ആ വലിയ മനുഷ്യന്‍ നമ്മെ രസിപ്പിച്ച് കയ്യിലെടുത്ത് നമ്മുടെയൊക്കെ സന്തോഷത്തിന്‍റെ ഭാഗമായി യാത്ര തുടരുകയാണ്