ഫാ.ടോം ഉഴുന്നാലില്‍ കോട്ടയം രാമപുരത്തെ വീട്ടിലേക്ക് വിളിച്ചു. സുരക്ഷിതനാണെന്നും കാര്യമായ ആരോഗ്യപ്രശ്നങ്ങളിലെന്നും ഫാ.ടോം പറഞ്ഞു. നാട്ടിലേക്ക് വരുന്ന സമയം പറഞ്ഞില്ലെന്ന് ബന്ധു നവിത മനോരമന്യൂസിനോട് പറഞ്ഞു.
ഭീകരരുടെ തടവിലായിരുന്ന ഒരു ഘട്ടത്തിലും കൊല്ലപ്പെടുമെന്ന ഭയം ഉണ്ടായിരുന്നില്ലെന്ന് ഫാദര്‍ ടോം ഉഴുന്നാലിൽ പറഞ്ഞു. തട്ടിക്കൊണ്ടുപോയവര്‍ ഒരിക്കല്‍പ്പോലും അപമര്യാദയായി പെരുമാറിയില്ല. ആരോഗ്യം ക്ഷയിച്ച് ശരീരഭാരം കുറഞ്ഞപ്പോള്‍ അവര്‍ പ്രമേഹത്തിനുള്ള മരുന്നുനല്‍കി പരിചരിച്ചു. മൂന്നുതവണ താവളം മാറ്റി. സ്ഥലംമാറുന്ന സമയത്ത് തന്നെ ബന്ധിച്ചിരുന്നുവെന്നും ഫാദര്‍ ടോം സെലേഷ്യന്‍ സഭാപ്രസിദ്ധീകരണത്തിനുനല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. തടവിലായിരുന്ന കാലം മുഴുവന്‍ ധരിക്കാന്‍ ഒരു വസ്ത്രം മാത്രമേ ലഭിച്ചുള്ളുവെന്നും അദ്ദേഹം വെളിപ്പെടുത്തി. വത്തിക്കാനിലെ സെലേഷ്യന്‍ സഭാകേന്ദ്രത്തിലാണ് ഫാദര്‍ ടോം ഇപ്പോഴുള്ളത്. ആരോഗ്യം വീണ്ടെടുക്കുംവരെ അദ്ദേഹം ഇവിടെ തുടരുമെന്നാണ് വിവരം