തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമിയെ മാറ്റിയില്ലെങ്കില്‍ സര്‍ക്കാരിനെ വീഴ്ത്തുമെന്ന്് ടി.ടി.വി ദിനകരന്‍. മുഖ്യമന്ത്രി എടപ്പാടി പളനിസാമി വിളിച്ച ജനറല്‍ കൗണ്‍സില്‍ തടയണമെന്നാവശ്യപ്പെട്ട് ദിനകരന്‍ വിഭാഗം വീണ്ടും ഹൈക്കോടതിയെ സമീപിച്ചു. ടി.ടി.വി.ദിനകരന്‍റെ വിശ്വസ്തരില്‍ ഒരാളായ വെട്രിവേല്‍ എംഎല്‍എ നേരിട്ടെത്തിയാണ് ചീഫ് ജസ്റ്റിസിന് ഹർജി സമർപ്പിച്ചത്. രണ്ടായിരത്തിലധികം ഭാരവാഹികള്‍ പങ്കെടുക്കുന്ന ജനറല്‍ കൗണ്‍സില്‍ ചൊവ്വാഴ്ച ചെന്നൈയിലാണ് നടക്കുന്നത്.
നേരത്തെ, പാര്‍ട്ടിയുടെ ആഭ്യന്തര പ്രശ്നങ്ങളില്‍ ഇടപെടില്ലെന്നും തിരഞ്ഞെടുപ്പ് കമ്മീഷനെയാണ് സമീപിക്കേണ്ടതെന്നും കാണിച്ച് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഹര്‍ജി തള്ളിയിരുന്നു. ഈ സാഹചര്യത്തിലാണ് ദിനകരൻ വിഭാഗം വീണ്ടും ഹൈക്കോടതിയെ സമീപിച്ചത്. അതിനിടെ, ചൊവ്വാഴ്ചത്തെ നടക്കാനിരിക്കുന്ന ജനറൽ കൗൺസിൽ ബെംഗളൂരു സിറ്റി സിവിൽ കോടതി റദ്ദാക്കി. അണ്ണാ ഡിഎംകെ കർണാടക സെക്രട്ടറി പുകഴേന്തി സമർപ്പിച്ച ഹർജിയിലാണ് കോടതി ഇടക്കാല സ്റ്റേ അനുവദിച്ചത്.
വെട്രിവേല്‍ നല്‍കിയ ഹര്‍ജി പരിഗണിച്ച സിംഗിള്‍ ബെഞ്ച് ഇരുവിഭാഗങ്ങളും തമ്മിലുള്ള പ്രശ്നം കോടതിയിലെത്തിച്ചതിനെ വിമര്‍ശിച്ചിരുന്നു. യോഗത്തില്‍ പങ്കെടുക്കുന്നില്ലെങ്കില്‍ മാറിനില്‍ക്കാമെന്നും ജസ്റ്റിസ് കാര്‍ത്തികേയന്‍ വ്യക്തമാക്കി. കോടതിയുടെ വിലപ്പെട്ട സമയം നഷ്ടപ്പെടുത്തിയെന്ന കാരണത്താല്‍ ഹര്‍ജിക്കാരനായ വെട്രിവേലിന് കോടതി ഒരു ലക്ഷം രൂപ പിഴ ചുമത്തുകയും ചെയ്തിരുന്നു.