E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:37 AM IST

Facebook
Twitter
Google Plus
Youtube

തമിഴ്നാട്ടില്‍ രാഷ്ട്രീയ പോര് മുറുകുന്നു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

തമിഴ്നാട്ടില്‍ രാഷ്ട്രീയ പോര് മുറുകുന്നു. സര്‍ക്കാരിനെ വീഴ്ത്താനുള്ള സമയമായെന്ന് ആവര്‍ത്തിച്ച് ടി.ടി.വി.ദിനകരന്‍. വിശ്വാസവോട്ടെടുപ്പ് നടക്കുമ്പോള്‍ കാണാമെന്ന് വെല്ലുവിളി. അതേസമയം അയോഗ്യരാക്കിയ പതിനെട്ട് എം.എല്‍.എമാരുടെയും മണ്ഡലങ്ങള്‍ ഒഴിവുവന്നതായി നിയമസഭ സെക്രട്ടറി തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചു. നിലവിലെ രാഷ്ട്രീയ സാഹചര്യം വിലയിരുത്താന്‍ ഡി.എം.കെ എം.എല്‍.എമാരുടെ നിര്‍ണായക യോഗം ഇന്ന് ചെന്നൈയില്‍ ചേരും. 

എം.എല്‍.എമാരെ അയോഗ്യരാക്കി നിയമസഭയില്‍ വിശ്വാസവോട്ട് നേടാമെന്നാണ് ഭരണ പക്ഷം കരുതുന്നത്. അയോഗ്യരാക്കിയ പതിനെട്ട് എം.എല്‍.എമാരുടെയും ജയലളിതയുടെയും മണ്ഡലങ്ങള്‍ ഒഴിഞ്ഞുകിടക്കുന്ന സാഹചര്യത്തില്‍ 215 ആണ് നിലവിലെ നിയമസഭ അംഗബലം. ഈ സാഹചര്യത്തില്‍ വിശ്വാസവോട്ടെടുപ്പ് നടന്നാല്‍ കേവല ഭൂരിപക്ഷത്തിന് വേണ്ടത് 108 എം.എല്‍.എമാരുടെ പിന്തുണയാണ്. നിലവില്‍ പനീര്‍സെല്‍വം പളനിസാമി വിഭാഗങ്ങള്‍ക്ക് 113 എം.എല്‍.എമാരുടെ പിന്തുണയാളുള്ളത്. അതുകൊണ്ടുതന്നെ വിശ്വാസ വോട്ട് നേടാനാകും. എന്നാല്‍ ആയോഗ്യരാക്കപ്പെട്ട എം.എല്‍.എമാര്‍ സ്പീക്കറുടെ നടപടി ചോദ്യം ചെയ്ത് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. കോടതിയില്‍ നിന്നും അനുകൂല ഉത്തരവ് നേടാനായാല്‍ അത് ഭരണപക്ഷത്തിന് കനത്ത തിരിച്ചടിയാകും. 

ഇന്നലെ രാഷ്ട്രപതിയെ കണ്ട ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു ഇന്ന് ചെന്നൈയില്‍ തിരിച്ചെത്തും. ഗവര്‍ണര്‍ എടുക്കുന്ന തീരുമാനവും നിര്‍ണായകമാണ്. ഈ മാസം ഇരുപതുവരെ വിശ്വാസവോട്ടെടുപ്പ് നടത്തരുതെന്ന് മദ്രാസ് ഹൈക്കോടതിയുടെ നിര്‍ദേശവുമുണ്ട്. പ്രതിപക്ഷവും കരുതലോടെയാണ് കരുനീക്കം നടത്തുന്നത്. ഭരണപക്ഷം നേരിടുന്ന പ്രതിസന്ധിയടക്കമുള്ള രാഷ്ട്രീയ സാഹചര്യങ്ങള്‍ വിലയിരുത്താന്‍ എം.കെ.സ്റ്റാലിന്‍ വിളിച്ച ഡി.എം.കെ. എം.എല്‍.എമാരുടെ യോഗവും ഇന്ന് ചേരും.