ഗൗരി ലങ്കേഷിനു നേരെ വെടിയുതിർത്ത പ്രതികളിലൊരാളുടെ സിസിടിവി ദൃശ്യം ലഭിച്ചു. ഹെല്‍മറ്റും ബാഗും ധരിച്ച യുവാവിന്റെ ദൃശ്യമാണ് സിസിടിവിയിലുള്ളത്. ബസവനഗുഡി മുതല്‍ ഇയാള്‍ ഗൗരി ലങ്കേഷിനെ പിന്തുടര്‍ന്നിരുന്നു. അന്വേഷണസംഘം ഉടന്‍ മംഗളുരുവിലേക്ക് പോകും.
ഗൗരി ലങ്കേഷ് വധക്കേസിൽ പ്രതികളെ ഉടന്‍ പിടികൂടുമെന്ന് കര്‍ണാടക ഗതാഗതമന്ത്രി എച്ച്.എം.രേവണ്ണ പറഞ്ഞു. പൊലീസ് അന്വേഷണം തൃപ്തികരമായ നിലയിലെന്ന് രേവണ്ണ അറിയിച്ചു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുന്നുണ്ട്. അന്വേഷണത്തിന് മൂന്ന് സംഘങ്ങളെ നിയോഗിച്ചു. അതേസമയം,
അന്വേഷണം സിബിഐയ്ക്ക് കൈമാറണമെന്ന് കേന്ദ്രമന്ത്രി സദാനന്ദഗൗഡ ആവശ്യപ്പെട്ടു.
ബെംഗളൂരുവിലെ വസതിയില്‍ ഇന്നലെ രാത്രി വെടിയേറ്റു മരിച്ച ഗൗരി ലങ്കേഷിന്റെ കൊലപാതകം ജനാധിപത്യത്തിന്റെ കൊലപാതകമെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. കുറ്റവാളികളെ എത്രയും വേഗം പിടികൂടണമെന്ന് സി.പി.എഎമ്മും, സത്യത്തെ ഒരിക്കലും നിശബ്ദമാക്കാനാകില്ലെന്ന് രാഹുല്‍ ഗാന്ധിയും പ്രതികരിച്ചു. കൊലപാതകം കര്‍ണാടക സര്‍ക്കാരിന്റെ വീഴ്ചയെന്ന് ബി.ജെ.പി.നേതാക്കളും പ്രതികരിച്ചു. ഗൗരി ലങ്കേഷിന്റെ കൊലപാതകം ആസൂത്രിതമെന്ന് കര്‍ണാടക ആഭ്യന്തരമന്ത്രി രാമലിംഗ റെഡ്ഢി പറഞ്ഞു. അന്വേഷണം തുടങ്ങിയെന്നും കുറ്റവാളികളെ ഉടന്‍ കണ്ടെത്തുമെന്നും ആഭ്യന്തരമന്ത്രി ഉറപ്പ് നല്‍കി.