സംസ്ഥാനത്ത് പനിമരണം കൂടുന്നു. ആറ്റിങ്ങല്‍ സ്വദേശി പന്ത്രണ്ട് വയസുകാരനായ ചിത്രഗുപ്തന്‍ അടക്കം എട്ടുപേരാണ് ഇന്നലെ മരിച്ചത്. തിരുവനന്തപുരം ജില്ലയില്‍ മാത്രം 70 പേര്‍ക്ക് ഡെങ്കിപ്പനിയും ഒരാള്‍ക്ക് എലിപ്പനിയും സ്ഥിരീകരിച്ചു. പകര്‍ച്ചവ്യാധികള്‍ നിയന്ത്രണവിധേയമാക്കാന്‍ സര്‍ക്കാര്‍നടത്തുന്ന പരിശ്രമങ്ങള്‍ക്ക് പിന്തുണതേടി വിദ്യാലയങ്ങള്‍ക്കും സ്വകാര്യ ആശുപത്രികള്‍ക്കും മുഖ്യമന്ത്രി കത്തയച്ചു. അനാവശ്യമായി അവധിയെടുക്കുന്ന ഡോക്ടർമാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ. പനി പടരുന്ന സാഹചര്യത്തിൽ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ ഉൾപ്പടെയുള്ള ആശുപത്രികളിൽ ഒ.പി.സമയം വൈകുന്നേരംവരെ നീട്ടുമെന്ന് കോഴിക്കോട് ജില്ലയിലെ പകർച്ചപ്പനി പ്രതിരോധ യോഗത്തിൽ മന്ത്രി ഇന്നലെ അറിയിച്ചു
Advertisement