പകർച്ചപ്പനിക്ക് ശമനമില്ല. 11 പേർ കൂടി ഇന്നലെ പനി ബാധിച്ച് മരണത്തിനു കീഴടങ്ങി. തലസ്ഥാന ജില്ലയിൽ നാലും തൃശൂരിലും കൊല്ലത്തും രണ്ടുവീതവും മലപ്പുറം, കോഴിക്കോട്, കോട്ടയം ജില്ലകളിൽ ഒാരോരുത്തരുടേയും ജീവൻ പനി കവർന്നു. ഇരുപത്തി മൂവായിരത്തി അഞ്ഞൂറ്റി എഴുപത്തിയെട്ട് പേരാണ് ഇന്നലെ സർക്കാർ ആശുപത്രികളിൽ മാത്രം ചികിൽസ തേടിയത്. 183 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ഇതിൽ 89 ഉം തിരുവനന്തപുരം ജില്ലയിലാണ്. ഒൻപതു പേർക്ക് എച്ച് 1 എൻ 1 ഉം അഞ്ചു പേർക്ക് എലിപ്പനിയും സ്ഥിരീകരിച്ചു. പകർച്ചപ്പനി പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് ഇന്ന് മുതൽ എല്ലാ ജില്ലകളിലും മോണിറ്ററിങ് സെല്ലുകൾ ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു.
Advertisement