ഇടുക്കിയിൽ ഭർത്താവിന്റെ ക്രൂര മർദ്ദനത്തിനിരയായ ആദിവാസി യുവതിയും നവജാത ശിശുവും ഗുരുതരാവസ്ഥയിൽ തുടരുന്നു. അടിമാലി വാളറ പാട്ടടമ്പ് ആദിവാസി കുടിയിലെ നിർമലയും കുഞ്ഞുമാണ് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്നത്. ഇരുവരെയും ക്രൂരമായി മർദിച്ച രവിയ്ക്കായി അന്വേഷണം ഊർജിതമാക്കി.
ഡിസംബർ 29നാണ് നിർമല പെൺകുഞ്ഞിന് ജൻമം നൽകിയത്. മാസം തികയാതെ പ്രസവിച്ചതിനാൽ അമ്മയ്യം കുഞ്ഞും പന്ത്രണ്ട് ദിവസം ആശുപത്രിയിൽ തുടർന്നു. ബുധനാഴ്ച വീട്ടിലെത്തിയതിന് പിന്നാലെയാണ് നിർമലയും കുഞ്ഞും ക്രൂരപീഡനത്തിന് ഇരയായത്. ദാമ്പത്യ പ്രശ്നങ്ങളെ തുടർന്ന് വീട്ട്തടങ്കല്ലിൽ പാർപ്പിച്ചായിരുന്നു ഭർത്താവ് രവിയുടെ മർദ്ദനം. കുഞ്ഞിന്റെ കരച്ചിൽ കേട്ടെത്തിയ പരിസരവാസികൾ അവശനിലയിലായ നിർമലയെ കണ്ടെത്തുകയായിരുന്നു.
പിന്നീട് പൊലീസ് എത്തിയാണ് അമ്മയെയും കുഞ്ഞിനെയും ആശുപത്രിയിലേക്ക് മാറ്റിയത്. മദ്യപിച്ചെത്തുന്ന രവി നിർമലയെ സ്ഥിരമായി മർദ്ദിച്ചിരുന്നു. സോട്ട് നിര്‍മലയുടെ നടുവിനും മുഖത്തിനും സാരമായി പരിക്കുണ്ട്. മുലപ്പാല്‍ ലഭിക്കാത്തതു മൂലം കുട്ടിയുടെ ആരോഗ്യസ്ഥിതിയും മോശമാണ്. പോലിസിനെ കണ്ടതോടെ ഓടി രക്ഷപ്പെട്ട രവിയക്കായും അടിമാലി പൊലീസ് അന്വേഷണം ഊർജിതമാക്കി. നിർമലയുടെ മൊഴിയും ഇന്ന് രേഖപ്പെടുത്തും.