നോട്ടുപിൻവലിക്കലും അനന്തരഫലങ്ങളും വിശകലനം ചെയ്ത മലയാളിയുടെ ബ്ളോഗ് രാജ്യാന്തരശ്രദ്ധയിലേക്ക്. കെ.എസ്.ഇ.ബി അസിസ്റ്റൻഡ് എക്സിക്യൂട്ടീവ് എഞ്ചിനീയറും മുല്ലപ്പെരിയാർ സ്പെഷ്യൽ സെൽ അംഗവുമായ ജയിംസ് വിൽസന്റെ ഡിസൈഫർ ദ ഡീമോണിട്ടൈസേഷൻ എന്ന ബ്ലോഗാണ് രാജ്യാന്തര ശ്രദ്ധ നേടിയത്.
പ്രധാനമന്ത്രിയുടെ നോട്ടുപിൻവലിക്കൽ പ്രസംഗം വന്നപ്പോൾ ഇതേപ്പറ്റി പൂർണമായും ധാരണയില്ലിതിരുന്ന ജയിംസ് വിൽസൺ എന്ന എൻജിനീയർ സൂക്ഷമായ പഠനത്തിലൂടെയാണ് വിഷയം മനസിലാക്കിയത്. ആദ്യ പ്രതികരണം ട്വിറ്ററിലായിരുന്നു. പിന്നീട് ജയിംസിന്റെ ഓരോ ബ്ലോഗ് എഴുത്തും രാജ്യം നേരിടാൻ പോകുന്ന പ്രതിസന്ധിയുടെ സൂചനകൾ നൽകുന്നതായിരുന്നു. റിസർവ് ബാങ്കിന്റെയും കേന്ദ്രധനമന്ത്രാലയത്തിന്റെയും വിവിധ ബാങ്കുകളുടെയും വെബസൈറ്റുകൾ നൽകിയ വിവരങ്ങൾ സൂക്ഷമായി വിശകലനം ചെയ്താണ് പ്രശ്നങ്ങളും പ്രതിസന്ധിയും ജയിംസ് വിശദീകരിച്ചത്. ഓട്ടേറെ പേരുടെ ജീവിതത്തെ ബാധിക്കന്ന വിഷയത്തേ ആഴത്തിൽ അറിയുകയായിരുന്നു ലക്ഷ്യമെന്ന് ജയിംസ് വിൽസൺ പറഞ്ഞു.
പുതിയ നോട്ടുകളടെ എണ്ണം സംബന്ധിച്ച് റിസർവ് ബാങ്ക് ഡപ്യൂട്ടി ഗവർണർ ആർ ഗാന്ധിയുടെ പ്രസ്താവനിയിലെ അപാകതയെപ്പറ്റി ജയിംസ് എഴുതിയതോടെ ആർ ബി ഐക്ക് അതു പിൻവലിക്കേണ്ടി വന്നു. ഒരു ലക്ഷത്തോളം പേരാണ് ജയിംസിന്റെ ബ്ളോഗിനെ ഫോളോ ചെയ്യുന്നത്. ദേശീയ സാമ്പത്തിക സൈറ്റുകൾക്ക് പുറമേ രാജ്യാന്തര വെബ്സൈറ്റായ റീഡിഫും സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും ജയിംസ് വിൽസന്റെ ബ്ലോഗിനെ പ്രശംസിച്ചിട്ടുണ്ട്.