ഓണക്കാലത്ത് പതിവ് തെറ്റാതെ ഇക്കൊല്ലവും വാനരൻമാർക്ക് വിഭവസമൃദ്ധമായ ഓണസദ്യ. കൊല്ലം ശാസ്താംകോട്ട ക്ഷേത്രത്തിലാണ് ക്ഷേത്രത്തിനോട് ചേർന്ന വാനരസദ്യാലയത്തിൽ വിഭവസമൃദ്ധമായ സദ്യ ഒരുക്കിയത്. തലമുറകളായി പിൻതുടരുന്ന ആചാരമാണ് ഓണക്കാലത്ത് വാനരൻമാർക്ക് വിശാലമായ സദ്യ. ഇത്തവണയും അതിന് മാറ്റമുണ്ടായില്ല. ശാസ്താകോട്ട ക്ഷേത്രത്തിലെ ഭക്തൻമാർ ഇലയിൽ ചോറും പരിപ്പും സാമ്പാറുമെല്ലാം വിളമ്പിയതോടെ പതിവുപോലെ വാനരൻമാർ കൂട്ടത്തോടെ എത്തി. 44 വർഷം കൊണ്ട് ഒരു മുടക്കമില്ലാതെ വാനരസദ്യയെന്ന ആചാരം തുടർന്നു പോരുന്നു
അല്പം ചോറു കഴിച്ച ശേഷം വാനരൻമാർ തിരികെ പോവുകയൊന്നുമില്ല. വയറുനിറച്ചു ചോറുണ്ടതിന് ശേഷം പായസം കൂടി കുടിച്ചിട്ടേ എല്ലാവരും തടാകത്തീരത്തേ വൃക്ഷങ്ങളിലേക്ക് മടങ്ങൂ.മുൻപ് ഉത്രാടദിനത്തിൽ മാത്രമായിരുന്നു സദ്യ ഇപ്പോൾ ഓണനാളുകളിൽ എല്ലാം നടത്തുന്നുണ്ട്