കൗമാരക്കാരെ മരണത്തിലെത്തിക്കുന്ന ബ്ലൂവെയിൽ ഓണലൈൻ ഗെയിം സംസ്ഥാനത്ത് വ്യാപിക്കുന്നത് തടയാൻ പൊലീസ് സ്കൂളുകൾ കേന്ദ്രീകരിച്ച് ബോധവത്ക്കരണം തുടങ്ങി. കുട്ടികളെ ബോധവത്ക്കരിക്കുന്നതിനായി അധ്യാപകർക്കുള്ള പരിശീലനത്തിന് കൊല്ലം റൂറൽ പൊലീസാണ് തുടക്കമിട്ടത്.
റഷ്യയിൽ നിന്ന് തുടങ്ങിയിരിക്കുന്ന വിവാദ ഓൺലൈൻ ഗെയിമായ ബ്ലൂവെയിലിലേക്ക് കുട്ടികൾ ആകർഷിക്കപ്പെടുന്നുവെന്ന വ്യക്തമായ സൂചനകൾ ലഭിച്ചതോടെയാണ് ബോധവത്ക്കരണത്തിന് പൊലീസ് തുടക്കമിട്ടിരിക്കുന്നത്.
കൊട്ടാരക്കരയിൽ അധ്യാപകരെ പങ്കെടുപ്പിച്ചു കൊണ്ടാണ് ബോധവത്ക്കരണം നടത്തിയത് അധ്യാപകരും പ്രധാനാധ്യാപകരും ഉൾപ്പടെ 250 പേർ സെമിനാറിൽ പങ്കെടുത്തു. കുട്ടികളെ വിവാദ ഗെയിമിൽ നിന്ന് എങ്ങനെ അകറ്റിനിർത്താമെന്നാണ് അധ്യാപകർക്ക് നൽകിയ പ്രധാന നിർദേശം.കൗമാരക്കാരെ മരണത്തിലേക്ക് തള്ളിവിടുന്നത്. ഗെയിം ഫോണിൽ ഇൻസ്റ്റാൾ ചെയ്യുന്നത് മുതൽ കളിക്കുന്നയാൾ അപകടത്തിലാവുമെന്ന് പൊലീസ് അധ്യാപരോട് പറഞ്ഞു.
50 ഘട്ടമുള്ള ഗെയിമിന്റെ ഓരോ ഘട്ടവും വിചിത്രവും ഭീകരവുമാണ്.വെബ്സൈറ്റിൽ പ്രവേശിപ്പിച്ച് ലോഗിൻ ചെയ്യുമ്പോൾ വരുന്ന മുന്നറിയിപ്പും വെല്ലുവിളികളിമുള്ള ആകൃഷ്ടതയാണ് കൗമാരക്കാരേ കെണിയിൽ പെടുത്തുന്നത്. സ്കൂളുകളിൽ മൊബൈൽ ഫോണുകൾ അനുവദിക്കരുതെന്ന് പൊലീസ് നിർദേശം നൽകിയിട്ടുണ്ട്.. 50 ദിവസമാകുമ്പേഴേക്കും ഗെയിം കളിക്കുന്നയാളിനെ ആത്മഹത്യ ചെയ്യിക്കുകയാണ് വിവാദ ഗെയിമിന്റെ ലക്ഷ്യം.