തിരുവനന്തപുരത്ത് നെയ്യാറിൽ നിന്ന് പ്രതിദിനം നൂറ് ദശലക്ഷം ലീറ്റർ വീതം ജലം അരുവിക്കരയിലെത്തിക്കുക എന്ന ലക്ഷ്യം രണ്ട് ദിവസത്തിനകം പൂർത്തിയാക്കാൻ ജല അതോറിറ്റിയുടെ ഊർജിത പ്രവർത്തനം. വെള്ളം പമ്പു ചെയ്യാൻ ട്രാവൻകൂർ സിമന്റ്സിന്റെ ഒരു ഡ്രഡ്ജർ കൂടി എത്തിച്ചു. ഈ ഡ്രഡ്ജർ പ്രവർത്തനക്ഷമം ആകുന്നതോടെ നഗരം നേരിടുന്ന കുടിവെള്ള പ്രശ്നത്തിന് പരിഹാരമാകുമെന്നാണ് പ്രതീക്ഷ.
ഇന്നലെ പുലർച്ചെയാണ് ട്രാവൻകൂർ സിമന്റ്സിന്റെ ഒരു ഡ്രഡ്ജർ കാപ്പുകാട് എത്തിയത്. പ്രതിദിനം 24 ദശലക്ഷം ലീറ്റർ പമ്പ് ചെയ്യാവുന്നതാണ് ഡ്രഡ്ജർ. പമ്പിങ് പോയിന്റിലെ പ്ലാറ്റ് ഫോം നിർമാണം പൂർത്തിയായി. ഒൻപതുദശലക്ഷം ലീറ്റർ ജലം നെയ്യാറിൽ നിന്ന് അരുവിക്കരയിലേക്ക് ഇപ്പോൾ പമ്പ് ചെയ്യുന്നുണ്ട്. ഗുജറാത്തിൽ നിന്ന് 180 എച്ച്.പിയുടെ രണ്ടുപമ്പുകൾ കൂടി എത്തും.
പമ്പിങ് ലൈനിലേക്കുള്ള പൈപ്പുകൾ കൂട്ടിയോജിപ്പിക്കുന്ന ജോലി തുടരുകയാണ്. പുതുതായി എത്തിയ ഡ്രഡ്ജറിൽ നിന്നുള്ള പൈപ്പുകൾ ഘടിപ്പിക്കാനുള്ള 600 എം.എം പൈപ്പ് സ്ഥാപിക്കുന്ന പണിയും പൂർത്തിയായി. ഡ്രജ്റിൽ നിന്നുള്ള പൈപ്പ് ഇതിലേക്ക് യോജിപ്പിച്ചാലുടൻ പമ്പിങ് തുടങ്ങാം. പുതിയ ഡ്രഡ്ജർ കൂടി പ്രവർത്തിച്ചു തുടങ്ങിയാൽനഗരത്തിലെ ജലക്ഷാമം പരിഹരിക്കപ്പെടുമെന്നാണ് പ്രതിക്ഷ·.
Advertisement