കോടികള്‍ ചെലവിട്ട് മാനന്തവാടിയില്‍ നിര്‍മിച്ച ശുദ്ധജലവിതരണപദ്ധതി വൈകുന്നു. ആയിരക്കണക്കിന് കുടുംബങ്ങള്‍ക്ക് പ്രയോജനപ്രദമാകേണ്ട പദ്ധതിയാണ് പാതിവഴിയില്‍ നിലച്ചത്. മാനന്തവാടി,എടവക, നല്ലൂർനാട് തുടങ്ങിയപ്രദേശങ്ങളിലെ കുടുംബങ്ങളുടെ പ്രതീക്ഷയായിരുന്നു പദ്ധതി .
കബനിനദിയിലെ വെള്ളം ശുദ്ധീകരിച്ച് വീടുകളിലെത്തിക്കുന്നതായിരുന്നു പദ്ധതി. പ്രതിദിനം 10 ദശലക്ഷംലിറ്റർ വെള്ളം ശുദ്ധീകരിക്കാനാകും എന്നതായിരുന്നു പ്രത്യേകത. 2013 ലാണ് മാന്തവാടി ചൂട്ടക്കടവിൽ നിർമാണപ്രവർത്തനം തുടങ്ങിയത്. ഇരുപത് കോടിയോളം രൂപയാണ് അനുവദിച്ചിരുന്നു. പ്ലാന്റിന്റെ നിർമാണപ്രവർത്തനങ്ങൾ ഏറെക്കുറെ പൂർത്തിയായി. മാന്തവാടി, എടവക, നല്ലൂർനാട്, വില്ലേജുകളിൽ വലിയ ടാങ്കുകളും നിർമ്മിച്ചു.
21 കിലോമീറ്റർ പരിധിയിൽ പൈപ്പുകളും ഇട്ടു. എന്നാൽ ഇതുവരെ പ്രവർത്തനം തുടങ്ങിയില്ല. മോട്ടോർ സംവിധാനമായില്ല എന്ന സാങ്കേതികപ്രശ്നമാണ് പറയുന്നത്. വൈദ്യുതി കണക്ഷനും ലഭ്യമായില്ല. മഴക്കുറവുള്ളതിനാൽ അടുത്ത വേനൽ കടുക്കുമെന്നുറപ്പാണ്. ഉടൻതന്നെ പദ്ധതിയാഥാർഥ്യമാക്കിയില്ലെങ്കിൽ പ്രക്ഷോഭത്തിനൊരുങ്ങുകയാണ് നാട്ടുകാർ.