ഋതുക്കളെക്കുറിച്ചുള്ള ആർക്കിടെക്ചർ വിദ്യാർഥികളുടെ ചിത്രപ്രദർശനം ശ്രദ്ധേയമാകുന്നു. പെരിന്തൽമണ്ണയിലെ സ്വകാര്യ കോളജിലെ വിദ്യാർഥികളാണ് പ്രകൃതിയുടെ വ്യത്യസ്ത ഭാവങ്ങൾ ക്യാൻവാസിൽ പകർത്തിയത്. പഠനപരിശീലനത്തിന്റെ ഭാഗമായി ക്ലാസ്മുറികളിൽ വിരിഞ്ഞതാണീ ചിത്രങ്ങൾ. 40 വിദ്യാർഥികൾ നാലു ഗ്രൂപ്പുകളായി പ്രകൃതിയിലേക്കിറങ്ങി. പത്തുപേർ വീതം ഒാരോ ഋതുക്കളെ ക്യാൻവാസിലേക്ക് പകർത്തി. മഴയും, പുഴയുമെല്ലാം പൂക്കളുമെല്ലാം ഒാരോ ഋതുവിന്റെയും കഥകൾ പറഞ്ഞു.
ചിത്രങ്ങളുടെ വിൽപ്പനയിലൂടെ ലഭിക്കുന്ന പണം പാവപ്പെട്ടവർക്ക് നൽകാനാണ് കുട്ടികളുടെ തീരുമാനം. കോഴിക്കോട് ലളിതക്കലാ അക്കാദമിയിൽ നടക്കുന്ന പ്രദർശനം നാളെ അവസാനിക്കും.