പ്രതിസന്ധികളെ പുഞ്ചിരിയോടെ നേരിടുകയാണ് കോഴിക്കോട് അരക്കിണറിലെ എട്ടുവയസുകാരൻ അമൻ. രണ്ടു കൈകളുമില്ലാത്ത അമന്റെ ഏറ്റവും വലിയ ആഗ്രഹം അറിയപ്പെടുന്ന ചിത്രകാരനാവണമെന്നാണ്. വീട്ടിലേക്ക് ഞങ്ങള്‍ എത്തുമ്പോള്‍ അമന്‍ ഉണർന്നെഴുന്നേറ്റിട്ടില്ല. തലേന്ന് വരച്ച പൂക്കളും മനുഷ്യരുമൊക്കെ വീടിന്റെ ഭീത്തിയില്‍ അവനെ നോക്കി പുഞ്ചിരിക്കുന്നുണ്ട്.
അമ്മ റസിയയുടെ താങ്ങിൽ അമന്റെ ദിവസം തുടങ്ങുകയായി. വെറുതെ സമയം കളയാന്‍ കിട്ടില്ല. പഠിക്കാനും എഴുതാനുമൊക്കെ ഏറെയുണ്ട്. ഇഷ്ടമുള്ളതൊക്കെ ചെയ്യുമ്പോൾ അമൻ പരിമിതിയെ മറക്കും. കുഞ്ഞിക്കാലുകള്‍ കൈകളായി മാറും. ഒാരോ നിമിഷവും ചുറ്റുപാടുള്ളവരെ അല്‍ഭുതപ്പെടുത്തും.
വിധിയുടെ കറുപ്പിനപ്പുറമുള്ള വര്‍ണങ്ങളുടെ ലോകത്തെക്കുറിച്ച് പറഞ്ഞുകൊടുത്തത് അമ്മതന്നെയാണ്. കുഞ്ഞുമനസിന്റെ നിഷ്കളങ്കത സംസാരിക്കുന്നത് ആ ചിത്രങ്ങളെക്കുറിച്ചാണ്. അമന്‍ വരയ്ക്കുന്ന മനുഷ്യന്റെ ചിത്രത്തിന് കൈകളില്ല. അതിന് കാരണം അമന്‍ തന്നെ പറയും. ഇപ്പോള്‍ ഒരു നാടിന്റെ മുഴുവന്‍ വിസ്മയമാവുകയാണ് അമൻ.