മലപ്പുറത്ത് ഡെങ്കിപ്പനി ബാധിച്ച് ഇന്നലേയും രണ്ടു സ്ത്രീകൾ മരിച്ചു. ഏറ്റവും തീവ്രതയേറിയ ടൈപ്പ്് വൺ ഡെങ്കിപ്പനിയാണ് മലപ്പുറത്ത് പടർന്നു പിടിക്കുന്നതെന്ന് ആരോഗ്യവകുപ്പ്. കൂടുതൽ ജനകീയ പങ്കാളിത്തത്തോടെ നഗരങ്ങളും വീടുകളും ശുചിയാക്കുകയാണ് പനി പ്രതിരോധത്തിനുളള ഏക മാർഗം. പനി ബാധിച്ച് രണ്ടു ദിവസത്തിനുളളിൽ തന്നെ രോഗികൾ മരിക്കുന്ന സംഭവങ്ങൾ ആവർത്തിക്കുന്നതായാണ് ആരോഗ്യവകുപ്പിന്റെ കണ്ടെത്തൽ. പലർക്കും ഡെങ്കിപ്പനിയും എച്ച് വൺ എൻ വണ്ണും എലിപ്പനിയുമൊന്നും സ്ഥിരീകരിക്കും മുൻപേ മരണം സംഭവിക്കുന്നുണ്ട്.
തീവ്രത കൂടിയ ടൈപ്പ് വൺ ഡെങ്കിപ്പനിയാണ് കൂടുതൽ പേരേയും ബാധിക്കുന്നതെന്നാണ് നിരീക്ഷണം. ജനകീയ സഹകരണത്തോടെയുളള പരിസര ശുചീകരണം മാത്രമാണ് ഡെങ്കിപ്പനി പ്രതിരോധിക്കാനുളള ഏക മാർഗമെന്നാണ് ആരോഗ്യ ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ. ജില്ലയിലെ പനിഭീഷണി പരിശോധിക്കാൻ കേന്ദ്രസംഘവും എത്തുന്നുണ്ട്.