പാലക്കാട് ഒറ്റപ്പാലം മേഖലയിൽ ഡെങ്കിപനി പടരുന്നു. കഴിഞ്ഞ രണ്ടാഴ്ച്ചക്കിടെ ഇരുപത്തിയെട്ടു പേരാണ് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയത്. ജില്ലയിൽ ഇതിനോടകം നാലുപേരാണ് ഡങ്കിപ്പനി ബാധിച്ച് മരിച്ചത്. രോഗം സ്ഥിരീകരിച്ചവരിൽ 25 പേരാണ് ചികിത്സക്ക് ശേഷം കഴിഞ്ഞ ദിവസങ്ങളിൽ ആശുപത്രി വിട്ടത്. മൂന്നു പേർ ഇപ്പോഴും ചികിത്സയിലാണ്. ലക്കിടിപേരൂർ ,തൃക്കടീരി പഞ്ചായത്തുകളിലെയും ഒറ്റപ്പാലം നഗരസഭയിലെയും താമസക്കാരാണ് ഡെങ്കിപനി ബാധിതരിൽ ഏറെയും. കൊതുക് നശീകരണവും ബോധവൽക്കരണ പരിപാടികളും ഉൾപ്പെടെ പ്രതിരോധ പ്രവർത്തനങ്ങൾ തുടരുന്നതായാണ് ആരോഗ്യവകുപ്പിന്റെ അവകാശവാദം.
ജില്ലയിൽ ഇതിനോടകം നാലുപേരാണ് ഡങ്കിപ്പനി ബാധിച്ച് മരിച്ചത്. രണ്ടായിരത്തിലധികം പേർ വിവിധ ആശുപത്രികളിൽ ചികിൽസ തേടിയെന്നും ആരോഗ്യവകുപ്പിന്റെ കണക്ക്. മഴക്കാല രോഗത്തിനൊപ്പം ഡങ്കിപ്പനി ബാധിക്കുന്നവരാണ് ഏറെയും.