പാലക്കാട് വെളളിനേഴിയിൽ രേഖകളില്‍ കൃത്രിമം കാട്ടി െനൽപ്പാടങ്ങൾ മുറിച്ചുവിൽക്കുന്നതായി പരാതി. പഞ്ചായത്തിലെ വില്ലേജ് ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് രേഖകളിൽ മാറ്റം വരുത്തുന്നത്. പാടശേഖരസമിതിയുടെ നേതൃത്വത്തിൽ സമരം തുടങ്ങാനാണ് കർഷകരുടെ തീരുമാനം. വെള്ളിനേഴി പഞ്ചായത്തിലെ ഏടാറ്റിങ്കൽപുറം പാടശേഖരത്തിലെ നാൽപതുസെന്റ് സെന്റ് സ്ഥലമാണ് ഏറ്റവും ഒടുവിൽ തരംമാറ്റിയിരിക്കുന്നത്.
നെൽകൃഷി ചെയ്തിരുന്ന പാടത്ത് ,കവുങ്ങ് ,തെങ്ങ് ,മാവ് ,പ്ലാവ് തേക്ക് തുടങ്ങി കരഭൂമിയിൽ വളരുന്ന മരങ്ങൾ വച്ചുപിടിപ്പിച്ചായിരുന്നു തുടക്കം. കഴിഞ്ഞ മൂന്നുവർഷമായി നെൽകൃഷില്ല. മറ്റ് പാടശേഖരങ്ങളിലെ കർഷകർക്കും കൃഷിയിറക്കാനാകാത്ത അവസ്ഥ. രേഖകളിൽ പാടശേഖരമെന്നത് കരഭൂമിയാക്കി മാറ്റിയാൽ അഞ്ചുംപത്തും സെന്റ് സ്ഥലം അളന്ന് മുറിച്ചുവിൽക്കുകയാണ്. പഞ്ചായത്ത് ,വില്ലേജ് ഉദ്യോഗസ്ഥരും ഇതിന് കൂട്ടുനിൽക്കുന്നു. പാടശേഖരസമിതിയുടെ നേതൃത്വത്തിൽ സമരം ശക്തമാക്കാനാണ് കർഷകരുടെ തീരുമാനം