കോഴിക്കോട് മാനാഞ്ചിറയില്‍ മല്‍സ്യങ്ങള്‍ ചത്തുപൊങ്ങിയത് വെള്ളത്തിലെ മലിനീകരണം കാരണമല്ലെന്ന് C.W.R.D.M. റിപ്പോര്‍ട്ട്. മല്‍സ്യങ്ങള്‍ ചത്തത് വൈറസ് ബാധമൂലമാണോ എന്ന് പരിശോധിക്കാന്‍ കൊച്ചി സമുദ്രമല്‍സ്യ ഗവേഷണകേന്ദ്രം വിദഗ്ദരും സ്ഥലം സന്ദര്‍ശിച്ചിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ച മുതലാണ് മൽസ്യങ്ങൾ ചത്തുപൊങ്ങാൻ തുടങ്ങിയത്. തുടര്‍ന്ന് മാനാഞ്ചിറയുടെ വിവിധ ഭാഗങ്ങളില്‍നിന്നായി വെള്ളത്തിന്റെ സാംപിളുകള്‍ ശേഖരിച്ച് പരിശോധിച്ചിരുന്നു. വെള്ളത്തില്‍ കോളിഫോം ബാക്ടീരിയയുടെ അളവു കൂടുതലാണെങ്കിലും മൽസ്യങ്ങളുടെ നാശവുമായി ഇതിനുബന്ധമില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ ചത്തമൽസ്യങ്ങളുടെ സാന്നിധ്യം ബാക്ടീരയയുടെ അളവ് വർധിക്കാൻ കാരണമാകുമെന്നതിനാല്‍ കുടിക്കാനായെടുക്കുന്ന വെള്ളം അണുനശീകരണം നടത്തണമെന്നും നിർദേശമുണ്ട്.
അതേസമയം, തിലാപ്പിയ ലേയ്ക് വൈറസ് ആണ് മൽസ്യങ്ങൾ കൂട്ടമായി ചാകാൻ കാരണമെന്നാണ് CMFRI യുടെ നിഗമനം. ഇതിന്റെ അടിസ്ഥാനത്തില്‍ മാനാഞ്ചിറയില്‍ നിന്ന് ചത്തതും ജീവനുള്ളതുമായ മൽസ്യങ്ങളുടെ സാംപിളുകൾ കൊച്ചിയിലെ ലാബിലേക്ക് എത്തിച്ചുണ്ട്. പരിശോധനാഫലം ഒരാഴ്ചയ്്ക്കകം പുറത്തുവരും.
Advertisement