കൂരാച്ചുണ്ടിലെ പന്നി മാലിന്യ സംസ്കരണത്തിന് മികച്ച മാതൃകയുണ്ടായിട്ടും നടപ്പാക്കാൻ പഞ്ചായത്തിന് പദ്ധതികളില്ല. പഞ്ചായത്തിലെ വെറ്റിനറി ഡോക്ടറായ പി.കെ സന്തോഷിന്റെ, മാതൃക മാലിന്യസംസ്കരണ പദ്ധതി കൂരാച്ചുണ്ടിലെ ആറ് ഫാമുകളിൽ ഇതിനകം പ്രാവർത്തികമാക്കിയിട്ടുണ്ട്.
പന്നികൾക്ക് തീറ്റ നൽകാനായി കൊണ്ടുവരുന്ന ഭക്ഷണ അവശിഷ്ടമാണ് ഫാമുകളിലെ പ്രധാന മാലിന്യ പ്രശ്നം പന്നികൾ കഴിച്ച ശേഷം ബാക്കി വരുന്ന തീറ്റ അലക്ഷ്യമായി വലിച്ചെറിയുന്നത് ഗുരുതരമായ മാലിന്യ പ്രശ്നം ഉണ്ടാക്കും ഇത് ഒഴിവാക്കാന്‍ ആയാൽ പകുതി പ്രശ്നം തീർന്നു.മാത്രമല്ല പ്രതിദിനം 800 കിലോ ഭക്ഷണ അവശിഷ്ടം ഒാരോ ഫാമുകളിലും പന്നികൾ തിന്ന് തീർക്കുന്നുണ്ട് നഗരത്തിലെ ഹോട്ടലുകളിലെ മാലിന്യസംസ്കരണത്തിൽ ഫാമുകൾ വഹിക്കുന്ന പങ്ക് നിർണായകമാണ്.
പന്നി വിസർജ്യം വെള്ളം കലരാതെ ആലകളിൽ നിന്നും ശേഖരിച്ച് ഉണക്കിയെടുത്ത് വള നിർമ്മാണത്തിനുപയോഗിക്കുന്നതാണ് പദ്ധതിയുടെ കാതലായ മറ്റൊരുഭാഗം.ആല കഴുകിയ മലിനജലം ട്രീറ്റ്മെന്റ് പ്ലാന്റില്‍ ശുദ്ധകരിച്ചുപോയോഗിക്കുന്നതിലൂടെ ജലാശയങ്ങളിൽ കലാരാതെ സൂക്ഷിക്കാനാകും.ബയോഗ്യാസ് പ്ലാന്റ് സ്ഥാപിക്കുമെങ്കിലും വന്‍ തോതിൽ ബയോഗ്യാസ് ഉണ്ടാക്കുന്നത് പ്രോത്സാഹിപ്പിക്കില്ല ഇതിലൂടെ ദുർഗന്ധം പടരുന്നതൊഴിവാക്കാനാകും
പക്ഷെ ഇത്രയും കാര്യക്ഷമമായ മാലിന്യ സംസ്കരണ യൂണിറ്റ് പ്രവർത്തിപ്പിയ്ക്കാൻ വലിയ ചിലവുണ്ട് ഇത്രയും തുക ചിലവാക്കാൻ ഇല്ലാത്ത ഫാമുകളാണ് പൂട്ടിടേണ്ടി വരുന്നത്.സബ്സിഡി ഇനത്തിൽ മാലിന്യസംസ്കരണ യൂണിറ്റുകൾ സ്ഥാപിക്കാനായാൽ കർഷകരുടെ വലിയ പ്രശ്നങ്ങൾക്ക് പരിഹാരമാകും.
Advertisement