മഹാരാജാസ് കോളജും,സ്റ്റേഡിയം അഡ്മിനിസ്ട്രേറ്റഷൻ കമ്മിറ്റിയും തമ്മിലുള്ള അഭിപ്രായഭിന്നതകൾ തകർത്തത് മധ്യകേരളത്തിലെ ഏക സിന്തറ്റിക്ക് ട്രാക്ക്. വരുമാനം പങ്കുവെയ്ക്കുന്നതിനെ ചൊല്ലിയുള്ള തർക്കം മൂലം കഴിഞ്ഞ രണ്ടു കൊല്ലമായി സ്റ്റേഡിയത്തിൽ അറ്റകുറ്റപണി നടന്നിട്ടില്ല.
സിന്തറ്റിക് ട്രാക്ക് പൊളിഞ്ഞു തുടങ്ങി.പലയിടങ്ങളിലും ടാറിട്ട റോഡ് പോലെ പരുക്കനായി ട്രാക്ക്. ഈ ട്രാക്കിലാണ് ചിലരുടെ ഹോക്കി കളിയും. കായിക ഉപകരണങ്ങൾ തുറസായ സ്ഥലത്ത് കൂട്ടിയിട്ടിരിക്കുന്നു.സ്റ്റേഡിയത്തിനു ചുറ്റും കാടുവളർന്നു. പവലിയൻ പൊളിഞ്ഞു തുടങ്ങി. ശുചിമുറികളിലേക്ക് അടുക്കാനാവില്ല.
അണ്ടര്‍ 17 ഫുട്്ബോള്‍ ലോകകപ്പിന്റെ പരീശിലന വേദികളിലൊന്നാണ് മഹാരാജാസ് കോളജ് മൈതാനം. മണ്ണിട്ട് മൈതാനം ഉറപ്പിക്കുന്നതടക്കമുള്ള ജോലികൾ പുരോഗമിക്കുന്നു.ഇതിനായി സിന്തറ്റിക്ക് ട്രാക്കിലൂടെയാണ് റോഡ് റോളർ ഉൾപ്പടെ കയറ്റിയിറക്കുന്നത്.