E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:15 AM IST

Facebook
Twitter
Google Plus
Youtube

More in ഇന്ത്യൻ സൂപ്പർ ലീഗ് – 2016

ഐഎസ്എല്‍: ആദ്യ ഹോം മാച്ചില്‍ കേരള ബ്ലാസ്റ്റേഴ്സിന് തോല്‍വി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

വേദിയും എതിരാളികളും കളിയും മാറി. മല്‍സരഫലത്തില്‍ മാത്രം മാറ്റമില്ല. ഗുവാഹത്തിയിലെ ഉദ്ഘാടന മല്‍സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനോട് ഏകപക്ഷീയമായ ഒരു ഗോളിന് തോറ്റ കേരളാ ബ്ലാസ്‌റ്റേഴ്‌സ്, കൊച്ചിയിലെ പ്രഥമ മല്‍സരത്തില്‍ അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയോടും അതേ സ്‌കോറിന് തോറ്റു. മല്‍സരത്തിന്റെ 53-ാം മിനിറ്റില്‍ ഹവിയര്‍ ലാറ നേടിയ ഗോളാണ് ബ്ലാസ്‌റ്റേഴ്‌സിന് തുടര്‍ച്ചയായ രണ്ടാം തോല്‍വി സമ്മാനിച്ചത്. ഇതോടെ കൊല്‍ക്കത്ത നാലു പോയിന്റുമായി പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് കയറിയപ്പോള്‍ ബ്ലാസ്‌റ്റേഴ്‌സ് തുടര്‍ച്ചയായ രണ്ടാം തോല്‍വിയുമായി അവസാന സ്ഥാനത്തക്ക് പതിച്ചു.

മികച്ച ചില മുന്നേറ്റങ്ങളുമായി ബ്ലാസ്റ്റേഴ്‌സ് ആധിപത്യം പുലര്‍ത്തിയ ആദ്യ പകുതി. ബ്ലാസ്റ്റേഴ്‌സിന്റെ നെഞ്ചു തകര്‍ത്ത ഗോളും ഏതാനും മാറ്റങ്ങളും ചില നാടകീയ നിമിഷങ്ങളും നിറഞ്ഞ രണ്ടാം പകുതി. സീസണിലെ കൊച്ചിയിലെ പ്രഥമ മല്‍സരത്തിന്റെ ആകെ ചിത്രമിങ്ങനെ. അവസാന നിമിഷങ്ങളില്‍ ആരാധകരുടെ വന്‍ പിന്തുണയോടെ ബ്ലാസ്‌റ്റേഴ്‌സ് സമനില ഗോളിനായി സമ്മര്‍ദ്ദം ചെലുത്തിയെങ്കിലും ഗോള്‍ നേടാനായില്ല. അധികസമയത്ത് രണ്ട് കോര്‍ണറുകള്‍ ലഭിച്ചെങ്കിലും അതും മുതലെടുക്കാനാകാതെ പോയതോടെ അനിവാര്യമായ തോല്‍വിയുമായി ബ്ലാസ്‌റ്റേഴ്‌സിന് മടക്കം. ഇനി ഞായറാഴ്ച ഇതേ വേദിയില്‍ ഡല്‍ഹി ഡൈനാമോസിനെതിരെയാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ അടുത്ത മല്‍സരം.

ഗോള്‍ വന്ന വഴി

മല്‍സരത്തിന്റെ രണ്ടാം പകുതിയിലായിരുന്നു ബ്ലാസ്റ്റേഴ്‌സിനെ ഞെട്ടിച്ച ഗോളെത്തിയത്. ഗോളെത്തുമ്പോള്‍ മല്‍സരത്തിന് പ്രായം 53 മിനിറ്റ്. ഇടവേളയ്ക്കുശേഷം കളി ചൂടു പിടിക്കുന്നതിനു മുന്‍പായിരുന്നു ഗോള്‍. അതും തീര്‍ത്തും അപ്രതീക്ഷിതമായി. പന്തുമായി മുന്നേറിയ കാര്‍ലോസ് ബെലന്‍കോസോ നീട്ടി നല്‍കിയ പന്ത് ഹവിയര്‍ ലാറയിലേക്ക്. പന്തുമായി ഏതാനും ചുവടുമുന്നോട്ടുവച്ച് ബോക്‌സിന് വെളിയില്‍നിന്നും ലാറ തൊടുത്ത ഷോട്ട് പ്രതിരോധനിരതാരം സന്ദേശ് ജിങ്കാന്റെ കാലില്‍ത്തട്ടി ഗതിമാറി വലയില്‍ കയറുകയായിരുന്നു. ബ്ലാസ്‌റ്റേഴ്‌സിന്റെ മേധാവിത്തം കണ്ട കളിയില്‍ ആരാധകരെ ഞെട്ടിച്ച ഗോള്‍.

അഞ്ചു മാറ്റങ്ങള്‍

കേരളാ ബ്ലാസ്റ്റേഴ്‌സ് 4-4-2 ശൈലിയിലാണ് മല്‍സരം ആരംഭിച്ചത്. അഞ്ച് മാറ്റങ്ങളാണ് കോച്ച് സ്റ്റീവ് കൊപ്പല്‍ ബ്ലാസ്‌റ്റേഴ്‌സ് നിരയില്‍ വരുത്തിയത്. ഇഷ്ഫാഖ് അഹമ്മദ്, ഹ്യൂഗ്‌സ്, കാഡിയോ, വിനിത് റായി, റാഫി, ബെല്‍ഫൊര്‍ട്ട് എന്നിവര്‍ക്ക് പകരം എന്‍ഡോയെ, പ്രതീക് ചൗധരി, മുഹമ്മദ് റഫീഖ്, ഹോസു പ്രീറ്റോ, ഫാറൂഖ് ചൗധരി, നേസണ്‍ എന്നിവര്‍ ആദ്യ ഇലനിലെത്തി. മാര്‍ക്വീ താരം ആരോണ്‍ ഹ്യൂസ് പോയതിന്റെ ക്ഷീണം തീര്‍ക്കാന്‍ സ്പാനിഷ് താരം ഹോസു പ്രീറ്റോയെ പ്രതിരോധത്തിലേക്കിറക്കി. അന്റോണിയോ ജര്‍മന്‍, ഡക്കന്‍ നേസണ്‍ എന്നിവര്‍ക്കായിരുന്നു ഗോളടിക്കാനുള്ള ചുമതല.

കൊല്‍ക്കത്തയാകട്ടെ മാര്‍ക്വീ താരം ഹെല്‍ഡര്‍ പോസ്റ്റിഗയെ ഒറ്റയ്ക്ക് മുന്നേറാന്‍ വിട്ട് 4-2-3-1 ശൈലിയും അവലംബിച്ചു. പോസ്റ്റിഗയ്ക്ക് തൊട്ടുപിന്നിലായി ഇയാന്‍ ഹ്യൂം, ഹവിയര്‍ ലാറ, സമീഗ് ദൗത്തി ത്രയത്തെയും ഗോളടിയില്‍ സഹായിക്കാന്‍ നിയോഗിച്ചു.

മഞ്ഞയില്‍ ആറാടിയ ആദ്യ പകുതി

കൊല്‍ക്കത്തയുടെ പാഴായൊരു മുന്നേറ്റത്തോടെയായിരുന്നു മല്‍സരത്തിന്റെ തുടക്കം. ആറാം മിനിറ്റില്‍ത്തന്നെ നേസണ് മികച്ചൊരു അവസരം ലഭിച്ചെങ്കിലും പന്ത് ഗാലറിയിലേക്ക് പറന്നു. ഒന്‍പതാം മിനിറ്റില്‍ ഹ്യൂമിനെ ഹെങ്ബര്‍ട്ട് വീഴ്ത്തിയതിന് കൊല്‍ക്കത്തയ്ക്ക് അനുകൂലമായി ഫ്രീകിക്ക്. ഹവിയര്‍ ലാറയെടുത്ത കിക്കും ഗാലറിയിലെത്തി. മല്‍സരം ചൂടുപിടിച്ചു വരുന്നതിനിടെ 17-ാം മിനിറ്റില്‍ കൊല്‍ക്കത്ത നിരയില്‍ ആദ്യ മാറ്റമെത്തി. പരുക്കേറ്റ മാര്‍ക്വീ താരം ഹെല്‍ഡര്‍ പോസ്റ്റിഗയ്ക്ക് പകരം കാര്‍ലോസ് ബെലന്‍കോസോ എത്തി. 

19-ാം മിനിറ്റില്‍ മല്‍സരത്തിലെ മികച്ചൊരു അവസരം കൊല്‍ക്കത്തയ്ക്ക് ലഭിച്ചു. രണ്ട് ബ്ലാസ്റ്റേഴ്‌സ് താരങ്ങളെ കടന്ന് ഹവിയര്‍ ലാറ നല്‍കിയ മികച്ചൊരു ക്രോസിന് ഒന്നു കാലുവയ്‌ക്കേണ്ട ചുമതലയേ ബെലന്‍കോസോയ്ക്കുണ്ടായിരുന്നുള്ളൂ. എന്നാല്‍ പന്തില്‍ തൊടാന്‍ അദ്ദേഹത്തിന് കഴിയാതെ പോയത് ബ്ലാസ്‌റ്റേഴ്‌സിന്റെ ഭാഗ്യം. 26-ാം മിനിറ്റില്‍ മുഹമ്മദ് റഫീഖിന്റെ ഒറ്റയാന്‍ മുന്നേറ്റം എങ്ങുമെത്താതെ പോയി. തൊട്ടുപിന്നാലെ കൊല്‍ക്കത്ത സംഘടിപ്പിച്ച മുന്നേറ്റം ഗോളിലെത്താതെ പോയത് ഗോളി ഗ്രഹാം സ്‌റ്റോക്കിന്റെയും ക്യാപ്റ്റന്‍ ഹെങ്ബര്‍ട്ടിന്റെയും മികവുകൊണ്ടു മാത്രം. തൊട്ടടുത്ത മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സിനും ലഭിച്ചു മല്‍സരത്തിലെ മികച്ചൊരു അവസരം. ഡക്കന്‍ നേസണ്‍ കൊല്‍ക്കത്ത പ്രതിരോധനിരയെ ഒന്നൊന്നായി വെട്ടിയൊഴിഞ്ഞ് നല്‍കിയ തകര്‍പ്പന്‍ പാസ് ജര്‍നിലേക്ക്. പന്തിന് ഒന്നു വിശ്രമിക്കാന്‍ പോലും അവസരം നല്‍കാതെ ജര്‍മന്‍ വല ലക്ഷ്യമാക്കി പന്ത് കോരിയിട്ടെങ്കിലും ഇഞ്ചുകളുടെ വ്യത്യാസത്തില്‍ പുറത്തേക്ക്. കാണികളൊന്നാകെ തലയില്‍ കൈവച്ചു.

31-ാ മിനിറ്റില്‍ വീണ്ടും ജര്‍മന്‍. മധ്യവരയ്ക്ക് സമീപത്തുനിന്നും ഒറ്റയ്ക്കു മുന്നേറി ജര്‍മന്‍ തൊടുത്ത ലോങ്‌റേഞ്ചര്‍ ഇഞ്ചുകളുടെ വ്യത്യാസത്തില്‍ പുറത്തേക്ക്. കാണികള്‍ വീണ്ടും തലയില്‍ കൈവച്ചു. പിന്നാലെ റഫീഖും പാഴാക്കി മികച്ചൊരു അവസരം. ജര്‍മനില്‍ നിന്നു ലഭിച്ച പന്തുമായി മുന്നോട്ടുകയറി റഫീഖ് തൊടുത്ത ഷോട്ട് പുറത്തേക്കുപോയി. 42-ാം മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സിന് അനുകൂലമായി ലഭിച്ച കോര്‍ണറും കൊല്‍ക്കത്ത ബോക്‌സില്‍ ആശയക്കുഴപ്പം സൃഷ്ടിച്ചെങ്കിലും ഗോളിലേക്കെത്തിയില്ല. ഗാലറി നിറച്ചെത്തിയ ആരാധകര്‍ക്ക് പ്രതീക്ഷ നല്‍കി ആദ്യ പകുതിക്ക് വിരാമം.

പ്രതീക്ഷ തകര്‍ത്ത ഗോള്‍

വിജയ പ്രതീക്ഷയോടെയിറങ്ങിയ ബ്ലാസ്റ്റേഴ്‌സ് താരങ്ങളെയും ഗാലറിയില്‍ ആവേശംകൊണ്ട ആരാധകരെയും നിശബരാക്കിയ ഗോളെത്തിയത് 53-ാം മിനിറ്റില്‍. ഗോള്‍ വീണതോടെ ബ്ലാസ്‌റ്റേഴ്‌സ് ഒന്നുലഞ്ഞു. ആരാധരും നിശബ്ദരായി. അതോടെ കോച്ച് ഏതാനും ചില മാറ്റങ്ങള്‍ വരുത്തി.

65-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ മാറ്റം ഗോള്‍ കീപ്പറുടെ രൂപത്തില്‍. ഗ്രഹാം സ്‌റ്റോക്കിനെ പിന്‍വലിച്ച് ഇന്ത്യക്കാരന്‍ കൂടിയായ വെറ്ററന്‍ താരം സന്ദീപ് നന്ദിയെ വല കാക്കാനേല്‍പ്പിച്ചു. നാലു മിനിറ്റാകും മുന്‍പേ ഫാറൂഖ് ചൗധരിയെ തിരിച്ചുവിളിച്ച് കെര്‍വന്‍സ് ബെല്‍ഫോര്‍ട്ടിനേയും ഡക്കന്‍സ് നേസണ് പകരം മൈക്കല്‍ ചോപ്രയേയും മുന്നേറ്റത്തിലേക്ക് നിയോഗിച്ചു. ഗോള്‍ വഴങ്ങിയശേഷം തണുത്തു കളിക്കുകയായിരുന്ന ബ്ലാസ്‌റ്റേഴ്‌സ് മാറ്റങ്ങള്‍ക്ക് പിന്നാലെ പതുക്കെ ഉണര്‍ന്നു. കൊല്‍ക്കത്ത നിരയിലും മാറ്റമെത്തി. സമീഗ് ദൗത്തിക്ക് പകരം ലാല്‍റിന്‍ഡിക റാള്‍ട്ട കളത്തിലിറങ്ങി.

തോല്‍വിയിലേക്കെന്ന് ഉറപ്പിച്ച മല്‍സരത്തിന്റെ അവസാന നിമിഷങ്ങളില്‍ ജര്‍മന്‍-ചോപ്ര സഖ്യം പ്രതീക്ഷ നല്‍കിയ ചില മുന്നേറ്റങ്ങള്‍ സംഘടിപ്പിച്ചെങ്കിലും ഗോളൊന്നും സമ്മാനിക്കാനാകാതെ പോയതോടെ ബ്ലാസ്‌റ്റേഴ്‌സിന് തുടര്‍ച്ചയായ രണ്ടാം തോല്‍വി.

ചില നാടകീയ നിമിഷങ്ങളും

ബ്ലാസ്റ്റേഴ്‌സ് സമനില ഗോളിനായി പൊരുതവെ അവസാന നിമിഷങ്ങളില്‍ പരുക്കേറ്റ് വീണ കൊല്‍ക്കത്ത താരം സമയം കളയുന്നു എന്നാരോപിച്ച് ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ പ്രതിഷേധിച്ചത് മല്‍സരത്തിന് നാടകീയ ഛായ നല്‍കി. അവസാന നിമിഷങ്ങളില്‍ പെനല്‍റ്റി പ്രതീക്ഷ പകര്‍ന്ന് കൊല്‍ക്കത്ത ബോക്‌സിനുള്ളില്‍ വീണ ബ്ലാസ്‌റ്റേഴ്‌സ് താരം ബെല്‍ഫോര്‍ട്ടിന് റഫറി മഞ്ഞക്കാര്‍ഡ് നല്‍കിയതും മല്‍സരത്തെ നാടകീയമാക്കി. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :