മക്കളെ ഒരമ്മയോളം കരുതലോടെ സ്നേഹിക്കാൻ ഒരാൾക്കും കഴിയില്ലെന്നാണ് പൊതുവെ പറയാറുള്ളത്. എന്തൊക്കെ തെറ്റു ചെയ്താലും അതെല്ലാം പൊറുക്കാനുള്ള കഴിവു കൂടിയാണ് അമ്മമാരെ മറ്റുള്ളവരിൽ നിന്നു വ്യത്യസ്തരാകുന്നത്. എന്നാൽ സമൂഹമാധ്യമത്തിൽ ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്ന ഒരു വിഡിയോയില്‍ കാണാൻ കഴിയുന്നത് ക്രൂരതയുടെ പര്യായമായ ഒരമ്മയെയാണ്. പിണങ്ങി ഫോൺ എടുക്കാത്ത ഭർത്താവിനെ പാഠം പഠിപ്പിക്കാന്‍ പിഞ്ചുകുഞ്ഞിനെ കെട്ടിത്തൂക്കുമെന്നു ഭീഷണിപ്പെടുത്തുന്ന അമ്മയെ കണ്ടു ഞെട്ടിയിരിക്കുകയാണ് ലോകം.
ബാങ്കോക്കിലാണ് സംഭവം നടന്നത്. നര്യൂമൺ ജംപാസെര്‍ട്ട് എന്ന യുവതിയാണ് തന്റെ ഒരുവയസ്സു മാത്രം പ്രായമുള്ള കുരുന്നിന്റെ കഴുത്തിൽ ചരടിട്ട് ഭര്‍ത്താവിനെ ഭീഷണിപ്പെടുത്തുന്നത്. കറുത്ത ചരടുപയോഗിച്ച് മകന്റെ കഴുത്തിൽ കെട്ടി തൂക്കുകയാണ് അവർ. കുട്ടി വേദനയെടുത്ത് കരയുന്നതും വിഡിയോയിൽ ദൃശ്യമാണ്. വിഡിയോ എടുത്തയുടൻ അതു ഭർത്താവിന് അയക്കുകയും ചെയ്തു അവര്‍.
നിങ്ങളുടെ കുഞ്ഞാണ് ഈ കയറിൽ തൂങ്ങുന്നതെന്നും അവനെ ഇതുവരെ കൊന്നിട്ടില്ല, എന്നാൽ പിന്നീടു കൊല്ലുമെന്നുമാണ് വിഡിയോയിൽ ഭർത്താവിനെ ഭീഷണിപ്പെടുത്തുന്നത്. നീ എന്റെ ഫോൺ എടുക്കില്ലല്ലേ, തിരികെ വന്ന് അവനെ എടുത്തില്ലെങ്കിൽ എന്താണു സംഭവിക്കുക എന്നു കാത്തിരുന്ു കാണാമെന്നും വിഡിയോയിൽ പറയുന്നുണ്ട്. കുഞ്ഞിനെ രക്ഷിക്കാനായി അച്ഛനും വീട്ടുകാരും ചേർന്ന് വിഡിയോ സമൂഹമാധ്യമത്തില്‍ പങ്കുവെക്കുകയായിരുന്നു.
എന്നാൽ തന്റെ ബിസിനസ് തകർന്നതിനാലും ഭർത്താവു വഞ്ചിക്കുകയാണെന്ന തോന്നൽ ഉണ്ടായതിനാലുമാണ് അത്തരത്തിലൊരു വിഡിയോ തയ്യാറാക്കിയതെന്ന് യുവതിയുടെ വാദം.ഹീനമായ പ്രവർത്തി ചെയ്ത യുവതിയെ പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്.
കൂടുതൽ വാർത്തകൾക്ക്