പൊലീസ് കസ്റ്റഡയിലെടുത്തു വിട്ട തൃശൂർ സ്വദേശി വിനായകന്റെ മരണത്തെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഡിജിപി ഉത്തരവിട്ടു. കസ്റ്റഡിയില്‍ പീഡനമുണ്ടായോ എന്ന് പരിശോധിക്കും. പൊലീസ് കസ്റ്റഡിയിലെടുത്തുവിട്ട വിനായകന്‍ തൂങ്ങിമരിക്കുകയായിരുന്നു.
മുടി നീട്ടി വളര്‍ത്തിയതിന്റെ പേരില്‍ പൊലീസിന്റെ മാനസികവും ശാരീരകവുമായ പീഡനത്തിനിരയായ തൃശൂര്‍ ഏങ്ങണ്ടിയൂര്‍ സ്വദേശി വിനായകനെ അനുസ്മരിച്ച് ഫ്രീക്കന്മാരുടെ കൂട്ടായ്മ തൃശൂരിൽ സംഘടിപ്പിച്ചു. ഊരാളിയെന്ന പേരില്‍ സമൂഹമാധ്യമങ്ങളിലൂടെ ഇവര്‍ സംഘടിച്ചെത്തി. വടക്കുന്നാഥ ക്ഷേത്ര മൈതാനത്തിന്റെ വിവിധ ആല്‍ത്തറകളിലിരുന്ന് അവര്‍ പാട്ടുപാടിയും പടം വരച്ചും പ്രതിഷേധിച്ചു.
കൂട്ടായ്മയ്ക്കു സാക്ഷ്യം വഹിക്കാന്‍ എഴുത്തുകാരി സാറാ ജോസഫ് എത്തിയിരുന്നു. വ്യത്യസ്ത വേഷമാണ് പ്രശ്നമെങ്കില്‍ രാജ്യത്തെ ഏറ്റവും ആദ്യത്തെ ഫ്രീക്കന്‍ മഹാത്മാ ഗാന്ധിയാണെന്ന് സാറാ ജോസഫ് ഓര്‍മിപ്പിച്ചു.
വിനായകന് അഭിവാദ്യം അര്‍പ്പിച്ച് തൃശൂര്‍ ഐ.ജി. ഓഫിസിലേക്കു മാര്‍ച്ച് നടത്തിയ യുവമോര്‍ച്ചക്കാര്‍ പൊലീസിെന സാക്ഷി നിര്‍ത്തി പാട്ടുപാടി.