വസ്തു പോക്കുവരവ് ചെയ്യാൻ കൈക്കൂലി വാങ്ങിയ വില്ലേജ് അസിസ്റ്റന്റ് ആലുവയിൽ അറസ്റ്റിൽ. ചൂർണിക്കര വില്ലേജ് അസിസ്റ്റന്റ് ടിബി അനിൽകുമാറിനെയാണ് വിജിലൻസ് സംഘം അറസ്റ്റ് ചെയ്തത്. ഇയാളുടെ പക്കൽ നിന്ന് ആറായിരത്തി അഞ്ഞൂറ് രൂപ കണ്ടെടുത്തു
ചെമ്പനോടയിലെ കർഷക ആത്മഹത്യയും അനുബന്ധ സംഭവങ്ങളും വില്ലേജിലെ വില്ലൻമാരെ ഭയപ്പെടുത്തിയിട്ടില്ലെന്ന് തെളിയിക്കുന്നതാണ് ആലുവ ചൂർണിക്കരയിൽ നിന്നുള്ള ഈ അഴിമതികഥ. വല്യച്ഛന്റെ പേരിലുള്ള എഴരസെന്റ് സ്ഥലം അച്ഛന്റെ പേരിലേക്ക് മാറ്റിയെടുക്കുന്നതിനുള്ള നടപടികൾക്കിടെയാണ് ജിജോ ഫ്രാൻസിസിനോട് ചൂർണിക്കര വില്ലേജ് ഒാഫിസിലെ അസിസ്റ്റന്റ് ടിബി അനിൽകുമാർ പതിനായിരം രൂപ കൈക്കൂലി ചോദിച്ച്. സാമ്പത്തിക ക്ലേശത്തിലാണെന്ന് ജിജോ അറിയിച്ചതോടെ ആറായിരത്തി അഞ്ഞൂറുരൂപയിൽ ഇടപാടുറപ്പിച്ചു. ഇതിനിടെ ജിജോ എറണാകുളം വിജിലൻസ് യൂണിറ്റിൽ വിവരം ധരിപ്പിച്ചു. വിജിലൻസ് സംഘം നൽകിയ പണവുമായി നേരത്തെ പറഞ്ഞുറപ്പിച്ച പ്രകാരം ജിജോ ആലുവ റയിൽവഏ സ്റ്റേഷനടുത്തെത്തി പണം അനിൽകുമാറിന് കൈമാറി. ഈ സമയം വിജിലൻസ് ഡിവൈഎസ്പി എംഎൻ രമേശിന്റെ നേതൃത്വത്തിലുള്ള സംഘം അനിൽകുമാറിനെ അറസ്റ്റ് ചെയ്തു. തന്റെ കുടുംബത്തിന്റെ സാമ്പത്തികക്ലേശം പലതവണ പറഞ്ഞിട്ടും പണം നൽകാതെ പോക്കുവരവ് ചെയ്യില്ലെന്ന നിലപാടിലായിരുന്നു വില്ലേജ് അസിസ്റ്റന്റെന്ന് ജിജോ പറഞ്ഞു.
തൊട്ടടുത്ത കടയിൽ വച്ച് നിയമനടപടികൾ പൂർത്തിയാക്കിയ വിജിലൻസ് സംഘം അനിൽകുമാറിനെ മുവാറ്റുപുഴ വിജിലസ് കോടതിയിൽ ഹാരാക്കി. 17വർഷത്തെ സൈനികസേവനത്തിന് ശേഷം വിമുക്ഭടന്മാരക്കായി സംവരണംചെയ്ത തസ്തികയിലാണ് അനിൽകുമാർ റവന്യൂവകുപ്പിൽ നിയമനിതനായത്.