ബിൽതുക കൂടിയതിന് ഹോം സ്റ്റേ ഉടമ ,കെ.എസ്.ഇ.ബി ജീവനക്കാരനെ മർദിച്ചതായി പരാതി. കെ.എസ്.ഇ.ബി വർക്കല യൂണിറ്റിലെ അസിസ്റ്റന്റ് എൻജിനിയർ എം. അസിനനെയാണ് ഹോംസ്റ്റേ ഉടമ മർദിച്ചത്. മൂഖത്തും തലയിലും പരുക്കേറ്റ അസിനനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
വർക്കല കുരയ്ക്കണിയിൽ ഹോം സ്റ്റേ നടത്തുന്ന മുഹമ്മദ് റാഫി തന്നെ മർദിച്ചു എന്നാണ് കെ.എസ്.ഇ.ബി എൻജിനിയർ വർക്കല പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ പറയുന്നത്. ബിൽ തുക കൂടിയതിനായിരുന്നു മർദനം. സ്ഥിരമായി രണ്ടായിരം രൂപയായിരുന്നു റാഫിയ്ക്ക് ബിൽതുകയായി വരാറുള്ളത്.എന്നാൽ ഇത്തവണ 5000 ബിൽ തുക വന്നിരുന്നു. ഇതായിരുന്നു മർദനത്തിനു കാരണമായി പറയുന്നത്. മികച്ച ഉദ്യോഗസ്ഥനുള്ള അവാർഡ് കിട്ടിയ ഉദ്യോഗസ്ഥനാണ് അഭിനനെന്ന് സഹപ്രവർത്തകരായ ഉദ്യോഗസ്ഥർ പറയുന്നു.
മുഖത്തും തലയിലും പരുക്കേറ്റ അസിനനെ വർക്കലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വർക്കല പൊലീസ് കേസെടുത്തു. പരാതിയുടെ അടിസ്ഥാനത്തിൽ ഹോം സ്റ്റേ ഉടമയെ പൊലീസ് അറസ്റ്റു ചെയ്തു.