കൊല്ലം കൊട്ടാരക്കരയിൽ ദമ്പതികൾക്ക് നേരെ വടിവാൾ ആക്രമണം. തേവലപ്പുറം ബിന്ദു ഭവനിൽ ബിനു ഭാര്യ രാജി എന്നിവരെയാണ് വടിവാൾ കൊണ്ട് വെട്ടിപരിക്കേൽപ്പിച്ചത്. ആക്രമണം നടത്തിയ അച്ഛനും മകനും പൊലീസ് പിടിയിലായി. കഴിഞ്ഞ ദിവസം രാത്രി പനിക്ക് ഡോക്ടറെ കണ്ട ശേഷം വീട്ടിലേക്ക് ബൈക്കിൽ മടങ്ങിവരികെയാണ് ബിനുവിനെ നേരേ ആക്രമണമുണ്ടായത്.
വടിവാൾ കൊണ്ട് തലയ്ക്ക് വെട്ടുകയായിരുന്നു. ഭർത്താവിനെ അക്രമികളിൽ നിന്ന് രക്ഷിക്കാനെത്തിയ രാജിയെ കമ്പവടികൊണ്ട് അടിച്ചുവീഴ്ത്തി.വീടിന് സമീപത്തെ ജംഗ്ഷനിൽ മൂന്ന് പേർ സംഘം ചേർന്ന് അസഭ്യം പറഞ്ഞതിനെ ചോദ്യം ചെയ്തതാണ് ആക്രമണത്തിനിടയാക്കിയതെന്ന് ബിനുവും രാജിയും പറഞ്ഞു.
ദമ്പതികളെ ആക്രമിച്ച മൂന്ന് പേരിൽ രണ്ടു പേർ പൊലീസിന്റെ പിടിയിലായി.പവിത്രേശ്വരം സ്വദേശി മകൻ ഹരി എന്നിവരാണ് പിടിയിലായത്. സുന്ദരേശന്റെ മറ്റൊരു സൂരജ് ഒളിവിലാണ്. ബിനുവിന്റെ ബന്ധുവായ വിദ്യാധരനെ മർദിക്കാൻ എത്തിയതായിരുന്നു പ്രതികളെന്ന് പൊലീസ് പറഞ്ഞു.