ഷോപ്പിങ് മാളിനെ കലാപഭൂമിയാക്കി അറുപതോളം പെൺകുട്ടികൾ തമ്മിലടിക്കുന്ന വിഡിയോ പുറത്തു വന്നു. ഫ്ലോറിഡയിലെ ഓറഞ്ച് പാർക്കിലാണ് പെൺകുട്ടികൾ തമ്മിലടിച്ച് കലഹിച്ചത്. സംഭവത്തിൽ അഞ്ചുപേർ അറസ്റ്റിലായി. വിഡിയോ ഫേസ്ബുക്കിൽ പങ്കുവച്ചതോടെ ഒറ്റ ദിവസം കൊണ്ട് തന്നെ അഞ്ചുലക്ഷം പേരാണ് വിഡിയോ കണ്ടത്. കുറെ പേർ ചേർന്ന് ഒരാളെ നിലത്തിട്ട് മർദിക്കുന്നതും ഇതിനിടെ പരസ്പരം ഏറ്റുമുട്ടുന്നതും എല്ലാം വിഡിയോയുണ്ട്. എന്തായാലും വിഡിയോ പുറത്തുവന്നതോടെ മാളുകാരാണ് പുലിവാലു പിടിച്ചത്. മാളിലെ ഷോപ്പ് ഉടമകളുടെയും ജീവനക്കാരുടെയും ഉപഭോക്താക്കളുടെയും സുരക്ഷയാണ് പ്രധാനമെന്ന പ്രസ്താവനയുമായി മാൾ മാനേജ്മെന്റ് രംഗത്തെത്തിയിട്ടുണ്ട്.
Advertisement