സിറിയയില്‍ സിവിലിയന്‍മാര്‍ക്കു നേരെ നടന്ന യുദ്ധകുറ്റകൃത്യങ്ങളില്‍ വിമതവിഭാഗത്തിനൊപ്പം റഷ്യന്‍ പിന്തുണയോടെയുള്ള സര്‍ക്കാര്‍ സൈന്യത്തിനും വലിയ പങ്കുണ്ടെന്ന് ഐക്യരാഷ്ട്രസഭയുടെ അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ട്. സിറിയന്‍ സൈന്യം രക്ഷാപ്രവര്‍ത്തകരുടെ വാഹന വ്യൂഹത്തിനുനേരെ മനപൂര്‍വം ആക്രമണം നടത്തിയെന്ന ഗുരുതര ആരോപണണവും റിപ്പോര്‍ട്ട് ശരിവെക്കുന്നു.
യുദ്ധകുറ്റകൃത്യത്തിന്‍റെ ഇരകള്‍, ദൃക്സാക്ഷികള്‍, യുദ്ധ കാലത്തെ ഫോട്ടകള്‍ തുടങ്ങിയവ പരിശോധിച്ചാണ് കണ്ടെത്തല്‍. അലപ്പോ പൂര്‍ണമയും വിമതന്മാരില്‍ നിന്നും പിടിച്ചടക്കുന്നതുവരെയുള്ള ആറു മാസക്കാലത്തെ യുദ്ധത്തില്‍ നിരവധി മനുഷ്യാവകാശ ലംഘനങ്ങളുണ്ടായി. അന്താരാഷ്ട്ര നിയമങ്ങള്‍ അട്ടിമറിച്ചു കൊണ്ട് വിമതമേഖലയില്‍ രാസായുധമായ ക്ലോറിന്‍ ബോബുകള്‍ സര്‍ക്കാര്‍ സൈന്യം വര്‍ഷിച്ചു. സാധാരണക്കാരാണ് ഇതിന്‍റെ ദുരിതങ്ങള്‍ നേരിട്ടത്.
നേരത്തെ ക്ലോറിന്‍ ബോംബുകള്‍ ഉപയോഗിച്ചില്ല എന്നായിരുന്നു റഷ്യന്‍- ബഷര്‍ അല്‍അസദ് സര്‍ക്കാര്‍ സഖ്യ സൈന്യത്തിന്‍രെ വാദം. സര്‍ക്കാര്‍ നിയന്ത്രിത മേഖലയിലേക്ക് ഒരു ലക്ഷ്യബോധവുമില്ലാതെ വിമതര്‍ നടത്തിയ ആക്രമണങ്ങളില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടെന്നും റിപ്പോര്‍ട്ട് പറയുന്നു. കിഴക്കന്‍ അലപ്പോ മോഖലയില്‍ ആംബുലന്‍സിനു നേരെ നടന്ന ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ഒദ്യോഗിക പക്ഷത്തിനാണ്.
പതിനഞ്ച് ആരോഗ്യ സന്നദ്ധ പ്രവര്‍ത്തകര്‍ ഇതില്‍ കൊല്ലപ്പെട്ടിരുന്നു. നേരത്തെ റഷ്യ ഇത് നിഷേധിച്ചിരുന്നു. അമേരിക്കന്‍ ഡ്രോണ്‍ വിമാനങ്ങളാണ് ഇതിന് പിന്നിലെന്നായിരുന്നു റഷ്യന്‍ വാദം. സിറയിയല്‍ നടന്ന ആഭ്യന്തര യുദ്ധക്കെടുതിയില്‍ നാല്‍പതിനായരത്തോളം പേര്‍ക്ക് ജീവന്‍ നഷ്ടമായി എന്നാണ് അനൗദ്യോഗിക കണക്ക്.