ആരുടെ പാലാ? :സ്ഥാനാർത്ഥികളുടെ വിജയപ്രതീക്ഷകൾ; അഭിമുഖം

സംസ്ഥാന രാഷ്ട്രീയം ഏറെ ആകാംക്ഷയോടെയാണ് ഇക്കുറി പാലായിലെ ഉപതതിരഞ്ഞെടുപ്പിനെ കാണുന്നത്. 54 വർഷക്കാലം പാലായെ നിയമ സഭയിൽ പ്രതിനിധീകരിച്ച കെ എം മാണിയുടെ അസാന്നിധ്യം തന്നെയാണ് ഇതിന് കാരണം. പാലായിലെ മാത്രമല്ല കേരളത്തിലെ മുഴുവൻ ശ്രദ്ധയും ഇവിടുത്തെ മൂന്ന് മുന്നണികളിലെ സ്ഥാനർത്ഥികളിലാണ്. തിര‍‍ഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ വലിയ തിരക്കിലും മൂന്ന് സ്ഥാനാർത്‌ഥികളും ഒരുമിച്ച് മനോരമാ ന്യൂസിനോട് വിജയ പ്രതീക്ഷകൾ പങ്ക് വയ്ക്കുന്നു.വി‍ഡിയോ കാണാം..