മുഖത്ത് ടാറ്റു അടിപ്പിച്ച് കാമുകന്റെ ക്രൂരത; യുവതിക്ക് സഹായവുമായി അപരിചിതന്‍

മുഖത്തുള്‍പ്പടെ ടാറ്റു ചെയ്തതിനെ തുടര്‍ന്ന് ജീവിതം വഴിമുട്ടിയ ടെയ്​ലര്‍ വൈറ്റെന്ന അമേരിക്കന്‍ യുവതിക്ക് സഹായവുമായി അപരിചിതനായ യുവാവ്.  മുഖം നിറഞ്ഞ് ടാറ്റു ആയതിനെ തുടര്‍ന്ന് ജോലിയൊന്നും കിട്ടാതെ എല്ലായിടത്ത് നിന്നും ടെയ്‌ലര്‍ വൈറ്റ് പുറത്താക്കപ്പെടുകയായിരുന്നു. ടിക് ടോക്കിലൂടെ വൈറ്റ് തന്റെ അവസ്ഥ തുറന്ന് പറഞ്ഞതോടെയാണ് ആ പോരാട്ടം ലോകം അറിഞ്ഞത്.

21–ാം വയസിലാണ് വൈറ്റിന്‍റെ ജീവിതം മാറി മറിഞ്ഞത്. പിറന്നാള്‍ ദിനാഘോഷത്തിനായി ബാറിലേക്ക് കാമുകനൊപ്പം പോയ വൈറ്റിനെ മയക്കുമരുന്ന് നല്‍കി അബോധാവസ്ഥയിലാക്കിയ ശേഷം കാമുകന്‍ മുഖത്ത് നിറയെ പച്ചകുത്തിച്ചു. പിറ്റേന്ന് ഉണര്‍ന്നെഴുന്നേറ്റപ്പോഴാണ് വൈറ്റ് തന്റെ മുഖം കണ്ട് ഞെട്ടിയത്. തുടര്‍ന്ന് വൈറ്റിന് ജോലി നഷ്ടമായി. ജീവിതം വഴിമുട്ടി. 

വൈറ്റിന്‍റെ വിഡിയോ കണ്ട് മനസലിഞ്ഞ കാരിഡി അസ്‌കെനസി എന്നയാളാണ് സഹായ വാഗ്ദാനവുമായി രംഗത്തെത്തിയത്. ഒരു ചില്ലിക്കാശും ഈടാക്കാതെ അവളെ സഹായിക്കാൻ അദ്ദേഹം വാഗ്ദാനം ചെയ്യുകയും ടെയ്‌ലറുടെ ലേസർ ടാറ്റൂ നീക്കം ചെയ്യാനുള്ള ചെലവ് നൽകാൻ സന്നദ്ധത അറിയിക്കുകയും ചെയ്തു. നിരന്തരമായി അനുഭവിച്ച അവഗണന മൂലം വൈറ്റ് ഇപ്പോള്‍ മാനസികാരോഗ്യ ഉപദേഷ്ടാവായി മാറാൻ തയാറെടുക്കുകയാണ്.

Full Face Tattoo Made It Tough For Woman To Find Jobs; A Kind Stranger Is Offering Help