ഹോർമോൺ ഗുളികകൾ കഴിപ്പിച്ചു; നിർമാതാക്കളോടും സംവിധായകരോടും അടുത്തിടപഴകാൻ ഭീക്ഷണിപ്പെടുത്തി

സിനിമയിൽ അഭിനയിപ്പിക്കുന്നതിനു വേണ്ടി വർഷങ്ങളായി മകള്‍ക്ക് ശരീരവളർച്ചയ്ക്കുള്ള ഹോർമോൺ ഗുളികകൾ നൽകി അമ്മ. ആന്ധ്രാപ്രദേശിലാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് ആന്ധ്രാപ്രദേശിലെ ബാലാവകാശ കമ്മിഷൻ ഇടപെട്ട്  മകളെ മോചിപ്പിച്ചു. ആന്ധ്രാപ്രദേശിലെ വിജയനഗരം സ്വദേശിയായ പതിനാറുകാരിയാണ് അമ്മയുടെ ചൂഷണത്തിനിരയായത്. 

നാലു വർഷമായി പെൺകുട്ടി ശരീരവളർച്ച കൂട്ടുന്നതിനുള്ള ഹോർമോൺ ഗുളികകൾ കഴിച്ചിരുന്നു. ഗുളികകളുടെ പാർശ്വഫലം മൂലമുണ്ടാകുന്ന വേദന താങ്ങാനാകുന്നില്ലെന്ന് പറഞ്ഞ് കഴിഞ്ഞ വ്യാഴാഴ്ച പെണ്‍കുട്ടി ചെൽഡ് ലൈനിൽ വിളിച്ച് പരാതിപ്പെട്ടു. വെള്ളിയാഴ്ചയാണ് സംസ്ഥാന ബാലാവകാശ കമ്മിഷൻ പെൺകുട്ടിയുടെ വീട്ടിലെത്തി മോചിപ്പിച്ചത്. 

ശരീരവളർച്ച കൂട്ടുന്നതിനായി അളവിൽ കൂടുതല്‍ ഗുളിക അമ്മ തന്നിരുന്നുവെന്നും. ഗുളികകൾ കഴിക്കുമ്പോഴൊക്കെ ഞാൻ അബോധാവസ്ഥയിലാവുകയും അടുത്ത ദിവസം ഗുളികള്‍ കഴിച്ചതിന്‍റെ ഭാഗമായി ശരീരം അസാധാരണമായ രീതിയില്‍ വീര്‍ത്തുവരുമായിരുന്നുവെന്നും അത് വേദന നിറഞ്ഞതും എന്റെ പഠനത്തെ ബാധിക്കുന്നതുമാണ് എന്നാണ് പെണ്‍കുട്ടി പറഞ്ഞത്. 

ഗുളിക കഴിക്കാൻ വിസമ്മതിച്ചാൽ അമ്മ തന്നെ ഉപദ്രിവിക്കുമെന്നും ചിലപ്പോഴൊക്കെ ഷോക്കടിപ്പിക്കുമെന്നു വരെ ഭീഷണിപ്പെടുത്താറുണ്ടെന്നും പെൺകുട്ടി പരാതിയില്‍ വെളിപ്പെടുത്തി.സിനിമയിൽ അവസരം കിട്ടുന്നതിനായി വീട്ടിലെത്തുന്ന നിർമാതാക്കളോടും സംവിധായകരോടും അടുത്തിടപഴകാൻ അമ്മ ആവശ്യപ്പെട്ടതായും പെൺകുട്ടി അറിയിച്ചു. ‌‌മാതാപിതാക്കൾ വിവാഹമോചനം നേടിയ ശേഷം അമ്മയ്ക്കൊപ്പമായിരുന്നു പെൺകുട്ടിയുടെ താമസം. ബാലാവകാശ കമ്മിഷൻ പൊലീസിനെയും വിവരം ധരിപ്പിച്ചതോടെ കേസെടുത്തതായി പൊലീസും അറിയിച്ചു.

Mother forced her daughter to take hormone pills to make her an actor