‘അവള്‍ക്കു നീതി കിട്ടണം; ഒരുത്തൻ കൊന്നു കളഞ്ഞിട്ടല്ല, ജീവിച്ചിരിക്കുമ്പോൾ തന്നെ’; കുറിപ്പ്

ഭര്‍ത്താവ് ആദ്യത്യനെക്കുറിച്ച് ഭാര്യ അമ്പിളി ദേവിയുടെ വെളിപ്പെടുത്തല്‍ ഞെട്ടലോടെയാണ് സമൂഹം കേട്ടത്. ആദ്യത്യന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന അമ്പിളിയുടെ തുറന്നു പറച്ചിലും നിഷേധിച്ചുള്ള ആദിത്യന്റെ പ്രതികരണവും കഴിഞ്ഞ ദിവസങ്ങളിലായിരുന്നു. സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായ വാര്‍ത്തയായിരുന്നു ഇവരുടേത്. വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ അമ്പിളിയ്ക്കു പിന്തുണയുമായി എത്തിയിരിക്കുകയാണ്  കൗൺസലിംഗ് സൈക്കോളജിസ്റ്റ് കല. 

‘അവൾക്കു നീതി കിട്ടണം...ഏതോ ഒരുത്തൻ കൊന്നു കളഞ്ഞിട്ടല്ല, ജീവിച്ചിരിക്കുമ്പോൾ തന്നെ.ദിവസങ്ങൾക്കു മുൻപ് സീരിയൽ നടി അമ്പിളി ദേവിയുമായി സംസാരിക്കുമ്പോൾ ഏതെങ്കിലും ഒരു മാധ്യമത്തിന്റെ മുന്നില് വന്നവൾ പ്രതികരിക്കുമോ എന്ന് സംശയമായിരുന്നു...അത്രയേറെ തകർന്ന അവസ്ഥയിലായിരുന്നു ആ പാവം...’– കല ഫെയ്സ്ബുക്കില്‍ കുറിക്കുന്നു.

ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം:

Support ambili devi 

അവൾക്കു നീതി കിട്ടണം...

ഏതോ ഒരുത്തൻ കൊന്നു കളഞ്ഞിട്ടല്ല, ജീവിച്ചിരിക്കുമ്പോൾ തന്നെ!

ദിവസങ്ങൾക്കു മുൻപ് സീരിയൽ നടി അമ്പിളി ദേവിയുമായി സംസാരിക്കുമ്പോൾ ഏതെങ്കിലും ഒരു മാധ്യമത്തിന്റെ മുന്നില് വന്നവൾ പ്രതികരിക്കുമോ എന്ന് സംശയമായിരുന്നു..

അത്രയേറെ തകർന്ന അവസ്ഥയിലായിരുന്നു ആ പാവം...

ഭയവും സങ്കടവും കൊണ്ട് വാക്കുകൾ കിട്ടുന്നില്ലായിരുന്നു...

ശ്വാസത്തിന്റെ ഏതോ ഒരു അംശം മാത്രമേ അവളിൽ ഉണ്ടായിരുന്നുള്ളു.....

ആ ശബ്ദവും കരച്ചിലും എന്റെ ഉള്ളം പിടച്ചു...

ഞാനും ഒരമ്മയും സ്ത്രീയുമാണ്.

അവളിൽ ഒരുപാട് സ്ത്രീകളുണ്ട്...., അവരുടെ കണ്ണുനീരുണ്ട്.......

അനുഭവസ്ഥര്ക്ക് മാത്രം ഊഹിക്കാവുന്ന അവസ്ഥകളുണ്ട്.....

ഓൺലൈൻ മാധ്യമങ്ങളുടെ വാർത്തയിൽ ആ കുട്ടിയെ കുറ്റം പറഞ്ഞു, ആക്ഷേപിച്ചു,പ്രതികരണം ഇടുന്നവരോട് ഒരു വാക്ക്

ഇപ്പോൾ പിന്തുണ കൊടുക്ക്‌!!

അല്ലാതെ ഒരു ജീവൻ നഷ്‌ടമായ ശേഷം justice for her എന്ന് ## ഇടാതെ...

അവളുടെ ജീവന് ഒരു ആപത്തും വരരുത്....

നട്ടെല്ലുള്ള സമൂഹത്തോട് ഉള്ള അഭ്യർഥന അതാണ്

അവൾക്കു നീതി കിട്ടണം...

ഏതോ ഒരുത്തൻ കൊന്നു കളഞ്ഞിട്ടല്ല, ജീവിച്ചിരിക്കുമ്പോൾ തന്നെ!

അവളുടെ ജീവന് ഒരു ആപത്തും വരരുത്.....

നട്ടെല്ലുള്ള സമൂഹത്തോട് ഉള്ള അഭ്യർഥന അതാണ്

അവളുടെ ജീവൻ ആപത്തിലാണ് എന്നുള്ളതിന് എല്ലാം തെളിവുകളും ഉണ്ട്..

കൗൺസലിങ് രഹസ്യം പുറത്ത് വിടരുതെന്നാണ്, പക്ഷെ ഇവിടെ ഞാനത് തെറ്റിക്കുന്നു, അവളുടെ ജീവൻ അപകടത്തിൽ ആയതിനാൽ

കല, കൗൺസലിങ് സൈക്കോളജിസ്റ്റ്