യുവേഫ നേഷന്‍സ് ലീഗ്; പോളണ്ടിനെ തകര്‍ത്ത് ബെല്‍ജിയം

യുവേഫ നേഷന്‍സ് ലീഗില്‍ പോളണ്ടിനെ തകര്‍ത്ത് ബെല്‍ജിയം. ഒന്നിനെതിരെ ആറുഗോളിനാണ് പോളണ്ടിനെ നിലംപരിശാക്കിയത്. നെതര്‍ലന്‍ഡ്സ് 2–1ന് വെയില്‍സിനെ തോല്‍പിച്ചു.

28-ാം മിനിറ്റില്‍ റോബര്‍ട്ട് ലെവന്‍ഡോവ്സ്കിയിലൂടെ ലീഡെടുത്ത ശേഷമാണ് പോളണ്ട് വന്‍ പരാജയം ഏറ്റുവാങ്ങിയത്. 42–ാം മിനിറ്റില്‍ ആക്സല്‍  വിറ്റ്സെലിലൂടെ ഒപ്പമെത്തി. 59–ാം മിനിറ്റില്‍ ഡിബ്രൂയിനെയിലൂടെ ലീഡ്. ലിയാന്‍‍ഡ്രോ ടൊസാര്‍ഡ് ഇരട്ട ഗോള്‍ നേടി. 83–ാം മിനിറ്റില്‍ ലിയാന്‍ഡറിലൂടെ അഞ്ചാംഗോള്‍. അരങ്ങേറ്റ മല്‍സരത്തില്‍, കളിതീരാന്‍ നിമഷങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ലോയിസ് ഒപെന്‍ഡയിലൂടെ ആറാംഗോള്‍.

ലോകകപ്പ് യോഗ്യത നേടിയെത്തിയ വെയില്‍സിനെതിരെ കളിതീരാന്‍ നിമിഷങ്ങള്‍ മാത്രം ശേഷിക്കെയാണ് നെതര്‍ലന്‍ഡ്സ് വിജയം നേടിയത്. 50–ാം മിിറ്റില്‍ കോപ്പ്മെയ്നേര്‍സിലൂടെ മുന്നിലെത്തിയെങ്കിലും 92–ാം മിനിറ്റില്‍ നോറിങ്ടണ്‍ ഡേവീസ് ഗോള്‍മടക്കി. രണ്ടുമിനിറ്റിനകം വൗട്ട് വെഹോര്‍സ്റ്റലൂടെ  വിജയഗോള്‍. ഗ്രൂപ്പില്‍ ആറ് പോയിന്റോടെ ഒന്നാംസ്ഥാനത്താണ് നെതര്‍ലന്‍ഡ്സ്. മറ്റൊരു മല്‍സരത്തില്‍ യുക്രെയ്ന്‍ അയര്‍ലന്‍ഡിനെ ഒറ്റഗോളിന് പരാജയപ്പെടുത്തി. യുക്രെയ്ന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കയ്യടികളോടെയാണ് ടീമിനെ ഗാലറി സ്വാഗതം ചെയ്തത്.