ലക്ഷ്യം വീട്ടമ്മമാർ; വശീകരിച്ച് പീഡനം പതിവ്; കൊലക്കേസ് പ്രതി പിടിയിൽ

മലപ്പുറം കാളികാവിലെ മുഹമ്മദലിയെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ ജെയ്മോനെതിരെ സ്ത്രീകളുമായി ബന്ധപ്പെട്ട ഒട്ടേറെ കേസുകള്‍. കുടുംബിനികളായ സ്ത്രീകളെ വശീകരിച്ച് വലയിലാക്കി പീഡനത്തിന് ഇരയാക്കുകയാണ് പ്രതിയുടെ പതിവുരീതി. 

കോഴിക്കോട് മെഡിക്കൽ കോളേജിൽ രോഗിക്ക് കൂട്ടിരിക്കാൻ എത്തിയ  യുവതിയുമായി അടുപ്പത്തിലായാണ് പ്രതി കാളികാവിലെ മുഹമ്മദലിയുടെ അടുത്ത വീട്ടില്‍ വാടകക്കാരനായി എത്തിയത്. യുവതിയോടൊപ്പം താമസിക്കുന്നതിനിടെയാണ് മരിച്ച മുഹമ്മദലിയുമായി പരിചയപ്പെട്ടത്. പിന്നാലെ വീട്ടിലെ നിത്യസന്ദർശകനായി.  

പതിയെ മുഹമ്മദലിയുടെ ഭാര്യ ഉമുല്‍ സാഹിറയുമായി പ്രണയത്തിലായി. മുഹമ്മദലി ജീവിച്ചിരിക്കെ തന്നെ ഉമ്മുൽസാഹിറയുമായി ബന്ധമുണ്ടായിരുന്നു. ഉമ്മുൽസാഹിറയേയും കൂട്ടി ഒളിച്ചോടിയതിന് ശേഷവും ഇടുക്കിയിൽ മറ്റൊരു യുവതിയെ വശീകരിച്ച് വഴിയാധാരമാക്കിയ കേസും പ്രതിക്കെതിരെയുണ്ട്. 

ആദ്യ വിവാഹബന്ധം പിരിഞ്ഞ ഉമുല്‍ സാഹിറയുടെ രണ്ടാം ഭര്‍ത്താവായിരുന്നു മുഹമ്മദലി. പ്രതി ജെയ്മോനെതിരെ നേരത്തെയുളള കേസുകള്‍ ഏറേയും വീട്ടമ്മമാരെ ദുരൂപയോഗം ചെയ്തതാണ്. ജെയ്മോന്റെ കെണിയില്‍ വീണ ഒട്ടേറെ വീട്ടമ്മമാര്‍ വഴിയാധാരമായിട്ടുണ്ട്.