15 ലക്ഷം വിലയുള്ള ചന്ദനം മോഷ്ടിച്ചു; നടപടിയില്ല

മറയൂരിൽ വീടിന് സമീപത്ത്  നിന്ന് ചന്ദന മോഷണം. 15 ലക്ഷം രൂപ വിലമതിക്കുന്ന ചന്ദനമരങ്ങളാണ് വെട്ടി കടത്തിയത് . പൊലീസും വനം വകുപ്പും യാതൊരു നടപടിയും സ്വീകരിച്ചില്ലെന്ന് സ്ഥലമുടമ ആരോപിച്ചു.

പയസ്സ്‌നഗര്‍ ഫോറസ്റ്റ് സ്റ്റേഷന് സമീപത്തെ വീട്ടുവളപ്പില്‍ നിന്ന് രണ്ട് ചന്ദന മരങ്ങളാണ് മോഷ്ടാക്കള്‍ വെട്ടി കടത്തിയത്. പയസ്‌നഗര്‍ കരിമ്പാറ ചേലാട് വീട്ടില്‍ ഷിബുവിന്റെ വീടിന് സമീപത്തെ പുരയിടത്തില്‍ നിന്നാണ് രണ്ട് വലിയ ചന്ദനമരങ്ങള ബുധനാഴ്ച രാത്രി ഒരു മരവും രണ്ടാഴ്ചയ്ക്ക് മുന്‍പ് ഒരു മരവുമാണ് മോഷ്ടാക്കള്‍ മുറിച്ച് കടത്തിയത്.  ചന്ദനം മോഷണം പോയ വിവരം മറയൂര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കാന്‍ ശ്രമിച്ചെങ്കിലും പൊലീസ് പരാതി സ്വീകരിച്ചില്ല. തുടര്‍ന്ന് കാന്തല്ലൂര്‍  പയസ് നഗര്‍ വനം വകുപ്പ് ഓഫീസിലെത്തി പരാതി നല്‍ക്കുകയായിരുന്നു

കഴിഞ്ഞ ദിവസങ്ങളില്‍ ഇടക്കടവ് രാജെന്റെ പറമ്പില്‍നിന്നും  മറയൂര്‍ ഗവണ്‍മെന്റ് എല്‍.പി സ്‌കൂള്‍ പരിസരത്തു നിന്നും ചന്ദന മരം മോഷണം പോയിരുന്നെങ്കിലും പ്രതികളേയൊ തൊണ്ടി മുതലൊ കണ്ടെത്താന്‍ അധികൃതര്‍ക്ക് കഴിയാത്തത് മോഷ്ടാക്കള്‍ക്ക് സ്വകാര്യ ഭൂമിയില്‍ നിന്നും ചന്ദനം മോഷ്ടിക്കുവാനുള്ള പ്രേരണ കൂട്ടുകയാണ്.